നിലവിലെ നിയമമനുസരിച്ച് മോഡേൺ മെഡിസിൻ, ആയുഷ്, ഡെന്റൽ വിഭാഗങ്ങളിലെ രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർക്കും പി.എച്ച്.ഡി ലഭിച്ചവർക്കും മാത്രമാണ് പേരിന് മുൻപിൽ 'ഡോക്ടർ' എന്ന് ചേർക്കാൻ അനുവാദമുള്ളത്. എന്നാൽ ചികിത്സാ രംഗത്ത് പ്രവർത്തിക്കുന്ന മെഡിക്കൽ പ്രാക്ടീഷണർ അല്ലാത്തവർ ഈ പദവി ഉപയോഗിക്കുന്നത് പൊതുജനങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടി.
'ഡോക്ടർ' എന്ന പദവി എല്ലാവരും ഉപയോഗിക്കുന്നത് രോഗികൾക്ക് യഥാർത്ഥ ചികിത്സകരെ തിരിച്ചറിയുന്നതിന് തടസ്സമാകുമെന്നും ഇത് വലിയ ആശയക്കുഴപ്പങ്ങൾക്ക് വഴിതെളിക്കുമെന്നും ഐ.എം.എ ചൂണ്ടിക്കാട്ടുന്നു. രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർ അല്ലാത്തവർ ഈ പദം ഉപയോഗിക്കരുതെന്ന് വ്യക്തമാക്കുന്ന ചെന്നൈ ഹൈക്കോടതി വിധി ഉൾപ്പെടെയുള്ള മുൻ ഉത്തരവുകളും ഐ.എം.എ ചൂണ്ടിക്കാട്ടുന്നുണ്ട്.
advertisement
ഈ വിഷയത്തിൽ ആരുടെയെല്ലാം പേരിന് മുൻപിൽ 'ഡോക്ടർ' എന്ന് ചേർക്കാമെന്നതിനെക്കുറിച്ച് സർക്കാർ വ്യക്തമായ സർക്കുലർ ഇറക്കണമെന്നാണ് ഐ.എം.എയുടെ ആവശ്യം. നിലവിലെ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. എം. എൻ. മേനോനും സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രനും അറിയിച്ചു.
