'സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വന്നത് ടിവിയിൽ കണ്ടു. നല്ല കാര്യമാണ്. പലരും കോൺഗ്രസ് വിടുമ്പോൾ ഒരു വാര്യറെ കിട്ടിയത് നല്ല കാര്യമാണ്. രണ്ടാഴ്ച മുമ്പായിരുന്നെങ്കിൽ വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധിക്കുവേണ്ടി പ്രചാരണത്തിനെങ്കിലും പോകാമായിരുന്നു. അതൊരു പ്രായശ്ചിത്തമാകുമായിരുന്നു. രാഹുൽ ഗാന്ധിയെയൊക്കെ ശക്തമായി വിമർശിച്ചിരുന്ന ആളാണ്.
ഭാരത് ജോഡോ യാത്ര നടത്തിയസമയത്ത് കശ്മീരിലേക്കല്ല, ആൻഡമാനിലേക്കാണ് യാത്ര നടത്തേണ്ടതെന്ന് പറഞ്ഞ ആളാണ് സന്ദീപ്. അവിടെ സവർക്കറെ തടവിൽ പാർപ്പിച്ച മുറിയിൽ പോയി ക്ഷമാപണം നടത്തണമെന്നും പറഞ്ഞ ആളാണ്. ചികിത്സയ്ക്കുവേണ്ടി രാഹുൽഗാന്ധിയെ കോട്ടയ്ക്കൽ അഡ്മിറ്റ് ചെയ്തപ്പോൾ കുതിരവട്ടത്താണ് പ്രവേശിപ്പിക്കേണ്ടതെന്നും സന്ദീപ് പറഞ്ഞിരുന്നതാണ്. അങ്ങിനെയുള്ള സന്ദീപ്‍ വാര്യര്‍ രണ്ടാഴ്ച മുമ്പ് വന്ന് പ്രിയങ്കഗാന്ധിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നെങ്കില്‍ രാഹുലിനോട് ചെയ്ത തെറ്റിന് ക്ഷമാപണം നടത്തുന്നതാകുമായിരുന്നു.
advertisement
അടുത്ത തെരഞ്ഞെടുപ്പിന് വെറുപ്പിന്റെ കടയിലേക്ക് പോകരുത്, സ്നേഹത്തിന്റെ കടയിലെ മെമ്പര്‍ഷിപ്പ് എന്നും നിലനിര്‍ത്തണം. വന്നതിൽ സന്തോഷം. ഗാന്ധിയെ കൊന്നതല്ല, വെടികൊണ്ട് മരിച്ചതാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതൊക്കെ ബിജെപിക്ക് വേണ്ടിയാണെന്നാണ് അദ്ദേഹം പറയുന്നത്. അതെല്ലാം കഴിഞ്ഞ കാര്യമാണ്. എന്തായാലും കോൺഗ്രസിലേക്ക് സ്വാഗതം.'- കെ.മുരളീധരൻ പറഞ്ഞു.
