TRENDING:

Ramya Haridas | 'സ്ത്രീയെന്ന പരിഗണന എനിക്കില്ലേ? പുരുഷ പൊലീസുകാരെ ഉപയോഗിച്ച് തടഞ്ഞു നിര്‍ത്തി'; രമ്യ ഹരിദാസ്

Last Updated:

വനിതാ എംപിയായിരുന്നിട്ടും പോലും പുരുഷ പൊലീസുകാരെ ഉപയോഗിച്ച് തടഞ്ഞെന്നും ഒരു സ്ത്രീയെന്ന പരിഗണന എനിക്കില്ലേയെന്നും എംപി ചോദിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതി(Silverline) തടയണമെന്നാവശ്യപ്പെട്ട് യുഡിഎഫ്(UDF) എംപിമാര്‍ പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പൊലീസുകാര്‍ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് രമ്യ ഹരിദാസ് എംപി. വനിതാ എംപിയായിരുന്നിട്ടും പോലും പുരുഷ പൊലീസുകാരെ ഉപയോഗിച്ച് തടഞ്ഞെന്നും ഒരു സ്ത്രീയെന്ന പരിഗണന എനിക്കില്ലേയെന്നും എംപി ചോദിച്ചു.
advertisement

പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ പാര്‍ലമെന്റിലേക്ക് പ്രവേശിക്കാന്‍ എത്തിയപ്പോള്‍ എന്തിന് തടഞ്ഞെന്നും. ഇതിന് ആരാണ് ആഹ്വാനം ചെയ്തതെന്നും രമ്യ ചോദിച്ചു.

സംഘര്‍ഷത്തില്‍ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും മര്‍ദനമേറ്റു. പോലീസുകാര്‍ ഹൈബി ഈഡന്റെ മുഖത്തടിച്ചെന്നും യുഡിഎഫ് എംപിമാര്‍ ആരോപിച്ചു. രമ്യ ഹരിദാസ്, കെ.മുരളീധരന്‍ എന്നിവര്‍ക്ക് നേരെയും കയ്യേറ്റശ്രമം ഉണ്ടായി.

Also Read-KRail | സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം; യുഡിഎഫ് എംപിമാര്‍ക്ക് ഡല്‍ഹി പൊലീസ് മര്‍ദ്ദനം; ഹൈബി ഈഡന് മുഖത്തടി

advertisement

പാര്‍ലമെന്റിലേക്കുള്ള പ്രവേശന കവാടത്തില്‍ പോലീസ് ബാരിക്കേഡ് വെച്ച് എംപിമാരെ തടഞ്ഞിരുന്നു. മുന്നോട്ടുപോകാന്‍ ശ്രമിച്ച എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെയായിരുന്നു പോലീസ് മര്‍ദ്ദനം. രമ്യാ ഹരിദാസ്, ഇ.ടി. മുഹമ്മദ് ബഷീര്‍, ആന്റോ ആന്റണി, കെ. മുരളീധരന്‍, ബെന്നി ബഹനാന്‍ തുടങ്ങിയവര്‍ക്ക് നേരേയും കൈയേറ്റമുണ്ടായി.

Also Read-Pinarayi Vijayan | കെ റെയില്‍ പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സംഭവത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡനും വ്യക്തമാക്കി. അതേസമയം, യുഡിഎഫ് എംപിമാരോട് ചേംബറില്‍വന്നു കാണാന്‍ സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Ramya Haridas | 'സ്ത്രീയെന്ന പരിഗണന എനിക്കില്ലേ? പുരുഷ പൊലീസുകാരെ ഉപയോഗിച്ച് തടഞ്ഞു നിര്‍ത്തി'; രമ്യ ഹരിദാസ്
Open in App
Home
Video
Impact Shorts
Web Stories