സ്വർണക്കടത്തിൽ കുടുങ്ങി ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്ത സാഹചര്യമാണ് മുഖ്യമന്ത്രിക്കെന്ന ആരോപണം സുരേന്ദ്രൻ കണ്ണൂരിൽ ആവർത്തിച്ചു. സി എം രവീന്ദ്രനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്ന് ധർമ്മടത്തേക്ക് മാറിയത് എന്നും സുരേന്ദ്രൻ കണ്ണൂരിൽ ആരോപിച്ചു.
You may also like:സിഎം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യേണ്ടെന്ന് മെഡിക്കൽ ബോർഡ്; ഇഡിയ്ക്ക് മുന്നിൽ നാളെയും ഹാജരാകില്ല
advertisement
എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ രംഗത്ത് മുഖ്യമന്ത്രി ഇല്ല എന്ന ആരോപണം അവാസ്തവമാണെന്ന് എ വിജയരാഘവൻ പ്രതികരിച്ചു. സർക്കാരിൻറെ നേട്ടങ്ങൾ ഉയർത്തി കാണിച്ചാണ് കേരളത്തിൽ യുഡിഎഫ് സ്ഥാനാർഥികൾ പ്രചരണത്തിന് ഇറങ്ങുന്നത്. 36,000 ബൂത്തുകളിലെ വോട്ടർമാരെ മുഖ്യമന്ത്രി ഓൺലൈനായി അഭിസംബോധന ചെയ്തു.
നിലവിൽ പൊതുയോഗങ്ങൾ സംഘടിപ്പിച്ച വലിയ ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്ത് കോവിഡ് മൂലം ഉള്ളത് എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു.