കേരളം തന്‍റെ ജീവിത യാത്രയിലെ പ്രധാന സ്ഥലമാണെന്നും. തന്‍റെ കലാ ജീവിതത്തെ എന്നും പ്രോത്സാഹിപ്പിച്ച ജനതയാണ് കേരളത്തിലുള്ളതെന്നും കമൽ ഹാസൻ പറഞ്ഞു.
എന്നും കേരളത്തില്‍ താന്‍ വരുന്നത് പുതുതായി എന്തെങ്കിലും പഠിക്കാനോ, അതില്‍ നിന്നും പ്രചോദനം ഉള്‍കൊള്ളാനോ ആണ്. തനിക്ക് ഏഴോ എട്ടോ വയസുള്ള സമയത്താണ് താന്‍ ആദ്യമായി ഒരു മലയാള ചിത്രം ചെയ്യുന്നത്. തന്‍റെ പ്രിയ ഡയറക്ടര്‍ സേതുമാധവന്‍ സാറിന്‍റെയും ആദ്യത്തെ ചിത്രം അതായിരുന്നു. കേരളത്തിലെ സിനിമ രംഗം എന്നും കേരളം എന്ന സാംസ്കാരിക ഇടത്തെ രൂപപ്പെടുത്താന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഒപ്പം തന്‍റെ സിനിമ കാഴ്ചപ്പാടിനെയും മലയാള സിനിമ സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിലെ സിനിമകള്‍ എന്നും സമൂഹിക വിഷയങ്ങളെ അഭിസംബോധന ചെയ്യാറുണ്ട്. ഇത് കേരളത്തിന്‍റെ സാമൂഹിക പ്രതിബദ്ധതയും, ഇത്തരം വിഷയത്തിലുള്ള ജാഗ്രതയും എടുത്തു കാട്ടുന്നു.’- കമൽ ഹാസൻ പറഞ്ഞു.
advertisement
Also read- കേരളീയം 2023: മലയാളത്തിന്റെ മഹോത്സവം; ഇനി വരും വർഷങ്ങളിലും: മുഖ്യമന്ത്രി
തന്റെ രാഷ്ട്രിയ ജീവിതത്തിൽ കേരള മോഡൽ വികസനം പ്രചോദനമായെന്നും കേരളം തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതല്‍ ശക്തിപകർന്ന് അധികാര വികേന്ദ്രീകരണം നടത്തിയത് രാജ്യത്തിന് മാതൃകയാണെന്നും താരം പറഞ്ഞു. ലോകത്തെ ആദ്യത്തെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിലേതാണ്. ഭൂപരിഷ്ക്കരണം, വിദ്യാഭ്യാസമേഖലയിലെ പരിഷ്ക്കാരങ്ങൾ എന്നിവയെല്ലാം ആദ്യം നടത്തിയത് കേരളമാണ്. തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയത് കോവിഡ് പ്രതിരോധത്തിന് സഹായകരമായതായും കമൽഹസൻ പറഞ്ഞു.മികച്ച നേട്ടങ്ങളുണ്ടാക്കാനായി നിരന്തരം പരിശ്രമിക്കുന്നു ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും കമൽ ഹാസൻ പറഞ്ഞു.