എഴുത്തുകാരായ എം. മുകുന്ദന്‍, എന്‍.എസ്. മാധവന്‍, സിനിമാ-ഡോക്യുമെൻ്ററി സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ വിനോദ് മങ്കര എന്നിവരാണ് ആസ്വാദനക്കുറിപ്പുകള്‍ എഴുതിയിട്ടുള്ളത്. വടകര ഡോണ്‍ പബ്ലിക് സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് 'റിഥം ഓഫ് ലൈഫ്' എന്ന ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങിയത്. എറ്റേണല്‍ ഡ്രീംസാണ് രണ്ടാമത്തെ സമാഹാരം. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, കവി കെ. സച്ചിദാനന്ദന്‍ എന്നിവരുടേതായിരുന്നു ആസ്വാദനക്കുറിപ്പുകള്‍.
മേലൂര്‍ സ്വദേശി പ്രസന്ന രാജിൻ്റെയും തലശ്ശേരി കാവുംഭാഗം സ്വദേശിനി മിനിപ്രിയയുടെയും മകളാണ്. ബാങ്കിങ് മേഖലയില്‍ ജോലിചെയ്യുന്ന അച്ഛനോടൊപ്പം ദുബായിലായിരുന്നു ജാഹ്നവിയുടെ പ്രാഥമിക വിദ്യാഭ്യാസം. മികച്ച വായനക്കാരിയായ ജാഹ്നവി വലിയൊരു ഗ്രന്ഥശേഖരത്തിനുടമയാണ്. അച്ഛനമ്മമാരോടൊപ്പം മാതൃസഹോദരി നിഷയും ഭര്‍ത്താവ് ടി.ടി. അനില്‍കുമാറുമാണ് എഴുത്തിലെ പ്രചോദനമെന്ന് കൊച്ചുകവയിത്രി പറയുന്നു. ബയോ കെമിസ്ട്രിയില്‍ നാലാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ശ്രീനന്ദനയാണ് സഹോദരി.
advertisement
