കടയില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ ആരെയും നിര്‍ത്തിയിട്ടില്ല. നിരത്തി വച്ച സാധനങ്ങളുടെ മുകളില്‍ പണം രേഖപ്പെടുത്തിയിട്ടുണ്ട്. വില തൊട്ടടുത്തുവച്ച പെട്ടിയില്‍ ഇടാം. കൈയിലില്ലാത്തവര്‍ക്ക് ഗൂഗിള്‍ പേ വഴി അയക്കാനുള്ള ക്യു ആര്‍ കോഡുമുണ്ട്. കടം പറയാനും സൗകര്യം ഒരുക്കിയിരിക്കുന്നു. ആളുകളെ നിരീക്ഷിക്കാന്‍ ക്യാമറയൊന്നും ഇവിടെയില്ല. രാവിലെ കടയിലെത്തുന്ന സുലൈമാൻ സാധനങ്ങള്‍ ഭരണിയില്‍ നിറച്ച ശേഷം വീട്ടിലേക്ക് മടങ്ങും. പിന്നെ രാത്രിയാണ് എത്തുക.
ദീര്‍ഘ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ സുലൈമാൻ്റെ മനസ്സില്‍ സൂക്ഷിച്ച ആശയമാണ് ഈ കൊച്ചു കട. ദിവസവും അഞ്ഞൂറ് മുതൽ ആയിരം രൂപ വരെ കടയില്‍ നിന്നും ലഭിക്കുന്നുണ്ട്. കടയിലെ ലാഭ നഷ്ടത്തെ കുറിച്ച് സുലൈമാൻ ചിന്തിക്കാറില്ല. നാട്ടുകാരോടുള്ള വിശ്വാസമാണ് അദ്ദേഹത്തെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്നത്.
advertisement
