ആരോഗ്യവകുപ്പ് സെക്രട്ടറി വിഷയത്തിൽ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രശാന്തിനെതിരേ കൃത്യമായ കണ്ടെത്തലുകളുണ്ടായിരുന്നു. പ്രത്യക്ഷത്തില്‍ തന്നെ ചട്ടലംഘനം കണ്ടെത്തുകയായിരുന്നു. കൂടുതൽ അന്വേഷണത്തിനും അച്ചടക്ക നടപടി ആരംഭിക്കുന്നതിനുമായി സേവനത്തിൽ നിന്ന് ഉടൻ സസ്‌പെൻഡ് ചെയ്യുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. നേരത്തെ പ്രശാന്ത് പത്തുദിവസത്തേക്ക് അവധിക്ക് അപേക്ഷിച്ചിരുന്നു. ഇതിനിടയിലാണ് സസ്‌പെൻഷൻ ഉത്തരവ് വന്നിരിക്കുന്നത്.
എഡിഎമ്മിന്റെ മരണത്തെ തുടർന്ന് ആരോഗ്യവകുപ്പിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. സർക്കാർ സർവീസിലിരിക്കുന്ന പ്രശാന്തിന് എങ്ങനെയാണ് പെട്രോൾ പമ്പ് അപേക്ഷ നൽകാൻ സാധിക്കുക, പ്രശാന്തിന് എതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങളാണ് വിമർശകർ ഉന്നയിച്ചത്. ഇതിനുപിന്നാലെയാണ് പ്രശാന്തിനെതിരെ നടപടിയെടുത്തത്.
advertisement
ഇനി പ്രശാന്ത് സര്‍ക്കാര്‍ ശബളം വാങ്ങില്ലെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യമന്ത്രി വീണാജോര്‍ജ് പ്രതികരിച്ചിരുന്നു.