TRENDING:

16-ാം വയസ്സിൽ മുത്തപ്പൻ്റെ തിരുവപ്പന കെട്ടിയാടി കണ്ണൂർ ചാല സ്വദേശി ശ്രീന്നഥ്

Last Updated:

16-ാം വയസ്സില്‍ മുത്തപ്പൻ്റെ തിരുവപ്പന കെട്ടിയാടാൻ ഭാഗ്യം ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് കണ്ണൂര്‍ ചാല സ്വദേശി ശ്രീന്നഥ്. 6-ാം വയസ്സില്‍ തുടങ്ങിയ ദൈവ കെട്ടിയാട്ടത്തിന് ചുവടുപിടിച്ചാണ് മുത്തപ്പൻ്റെ തിരുവപ്പന കെട്ടിയാടിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ നേട്ടത്തിലാണ് കണ്ണൂര്‍ ചാല സ്വദേശി ശ്രീന്നഥ്. 16-ാം വയസ്സില്‍ മുത്തപ്പൻ്റെ തിരുവപ്പന കെട്ടിയാടാൻ ഭാഗ്യം ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് ശ്രീന്നഥ്. 6-ാം വയസ്സില്‍ പരിയാരം തറവാട്ടിലെ വലിയ കാരണവരായ വെള്ളിക്കല്‍ കുഞ്ഞിരാമന്‍ പെരുവണ്ണാന്‍ അനുഗ്രഹിച്ച് നല്‍കിയ തലപാളി വച്ചാണ് ശ്രീനഥ് കെട്ടിയാട്ടങ്ങളുടെ ലോകത്ത് പിച്ചവച്ചത്.
advertisement

പിന്നീടങ്ങോട്ട് ഭഗവതി കാരണവര്‍, മുത്തപ്പന്‍, എന്നിങ്ങനെയുള്ള ദൈവ രൂപങ്ങള്‍ കെട്ടിയാടി. ആദ്യമായാണ് മുത്തപ്പൻ്റെ തിരുവപ്പന കെട്ടിയാടുന്നത്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന അപൂര്‍വ്വ തിരുവപ്പന കാണാന്‍ നിരവധി ഭക്തരും ക്ഷേത്രത്തിലെത്തി. അച്ഛനുള്‍പ്പെടെ ഗുരുക്കന്മാരുടെ അനുഗ്രഹത്തില്‍ നടന്ന തിരുവപ്പന കെട്ടിയാട്ടം ഭാഗ്യമായാണ് ശ്രീന്നഥ് കാണുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കണ്ണാടിപ്പറമ്പ് വള്ളുവൻ കടവ് മടപ്പുരയിലെ പ്രധാന കോലാധാരിയും അറിയപ്പെടുന്ന വൈദ്യരുമായ സുധീഷന്‍ പെരുവണ്ണാൻ്റെയും പരിയാരം മെഡിക്കല്‍ കോളേജ് സ്റ്റാഫ് ഷീജയുടെയും ഏകമകനാണ് ശ്രീന്നഥ്. അടുത്ത ആഴ്ച യൂ കെയില്‍ മുത്തപ്പൻ്റെ തിരുവപ്പന അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീന്നഥും പിതാവ് സുധീഷും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
16-ാം വയസ്സിൽ മുത്തപ്പൻ്റെ തിരുവപ്പന കെട്ടിയാടി കണ്ണൂർ ചാല സ്വദേശി ശ്രീന്നഥ്
Open in App
Home
Video
Impact Shorts
Web Stories