ട്രെയിന്‍ നിര്‍ത്താനായില്ലെങ്കിലും കടന്നു പോകുന്ന വഴി നീളെ മനസ്സിലെത്തുന്നത് നാടും നാട്ടുകാരും തന്നെയാണ്. റെയില്‍വേ കുടുംബത്തിലാണ് ശ്രീജിഷ് ജനിച്ചത്. അച്ഛന്‍ കെ ശ്രീധരന്‍ നമ്പ്യാര്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ ചീഫ് ലോക്കോ ഇന്‍സ്‌പെക്ടറായിരുന്നു. ചാലക്കരയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് നവോദയ, മാഹി കോളേജ് എന്നിവിടങ്ങളിലായി പഠനം. തുടര്‍ന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറായ ശ്രീജിഷ് 1999 ല്‍ സതേണ് റെയില്‍വേയില്‍ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റായി.
ഇന്ന് ഷൊര്‍ണ്ണൂര്‍ - മംഗലാപുരം റൂട്ടിലാണ് ശ്രീജിഷ് വന്ദേഭാരത് പറത്തുന്നത്. അതിവേഗതയില്‍ പായുന്ന ട്രെയിനിന് മുന്നിലായി അറിഞ്ഞും അറിയാതെയും ആളുകള്‍ ജീവൻ കളയുമ്പോള്‍ നിശ്ചലമായി നോക്കിനില്‍ക്കാനെ ശ്രീജിഷിന് സാധിച്ചുള്ളു. അതിനുമപ്പുറം മനസ്സ് മരവിച്ചാണ് ഓരോ യാത്രയും. അപ്പോഴൊക്കെ വീണുകിട്ടുന്ന സമയങ്ങളില്‍ സംഗീതത്തെ ചേര്‍ത്ത് പിടിക്കാനാണ് ശ്രീജിഷ് ആഗ്രഹിക്കുന്നത്.
advertisement