നാലാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് ബീഡി തൊഴിലാളിയില്‍ നിന്ന് ജീവിതം ആരംഭിച്ച ശ്രീധരന്‍, ഉന്നത വിദ്യാഭ്യാസം ഒന്നുംതന്നെ ഇല്ലാതെ കഠിനപ്രയ്തനത്തിലൂടെ ഭാഷകള്‍ പഠിച്ചാണ് നിഘണ്ടു രചന തുടങ്ങിയത്. പതിറ്റാണ്ടുകളോളം അലഞ്ഞ് ദക്ഷിണേന്ത്യന്‍ ഭാഷകളും അര്‍ഥവും അറിഞ്ഞ് മലയാളത്തിൻ്റെ അക്ഷരസുകൃതമായ ചതുര്‍ഭാഷാനിഘണ്ടുവെന്ന സ്വപ്‌നം അദ്ദേഹം സഫലമാക്കി.
സൗഹൃദങ്ങളില്‍ നിന്നും തമിഴ്, കന്നഡ, തെലുങ്ക് ഭാഷയില്‍ പരിജ്ഞാനം നേടിയ ശ്രീധരന്‍ നീണ്ട കാലത്തിന് ശേഷം 2020 ലെ കേരളപ്പിറവി ദിനത്തിലാണ് ചതുര്‍ഭാഷാ നിഘണ്ടു പ്രകാശിപ്പിച്ചത്. ലക്ഷത്തില്‍പ്പരം വാക്കുകളുള്ള നിഘണ്ടുവിന് 860 പേജാണ്. മലയാളത്തിലെ ഓരോ വാക്കിനും നാനാര്‍ഥങ്ങള്‍ക്ക് സമാനമായ കന്നഡ, തമിഴ്, തെലുഗു വാക്കുകള്‍. മലയാളം ലിപിയാണ് നാലുഭാഷയിലെ വാക്കുകളും. മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന ജഗന്‍മോഹന്‍ റെഡ്ഡി എന്നിവരുടെ ലേഖനവുമുണ്ട്. 2023 മേയ് 19-ന് രണ്ടാം പതിപ്പ് കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ചതുര്‍ദ്രാവിഡ ഭാഷാ പദപരിചയം എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.
advertisement
ശ്രീധരൻ്റെ നിഘണ്ടു തയ്യാറാക്കാനുള്ള പരിശ്രമം കോര്‍ത്തിണക്കി സംവിധായകന്‍ നന്ദന്‍ വാക്കുകളുടെ സ്വപ്‌നം ഡോക്യുമെൻ്ററി ചെയ്തിട്ടുണ്ട്. ഗുണ്ടര്‍ട്ട് അവാര്‍ഡ് ഉള്‍പ്പെടെ കരസ്ഥമാക്കിയ ഞാറ്റ്യേല ശ്രീധരൻ്റെ വിയോഗത്തില്‍ തീരാനഷ്ടത്തിലാണ് അക്ഷരലോകം.