മെക്കാനിക്കല്‍ വിഭാഗത്തിൻ്റെ കോളിഫിക്കേഷന്‍ ഒന്നും കൂട്ടിനില്ലെങ്കിലും ഘടികാരത്തിൻ്റെ ഓരോ പ്രവര്‍ത്തനവും ബാലകൃഷ്ണന് മനപാഠമാണ്. മാതാവിൻ്റെ ഘടികാര സൂക്ഷിപ്പുകാരൻ എന്ന പദവി ഒരു നിയോഗം പോലെ ബാലകൃഷ്ണനെ തേടിയെത്തിയതാണ്. 40 വര്‍ഷത്തോളം ഘടികാരത്തിൻ്റെ സൂക്ഷിപ്പുകാരൻ ബാലകൃഷ്ണൻ്റെ അച്ഛന്‍ ചന്തുവായിരുന്നു. പിതാവിൻ്റെ മരണ ശേഷം ബാലകൃഷ്ണന്‍ ഘടികാരത്തിൻ്റെ കാവല്‍ക്കാരനും സൂക്ഷിപ്പുകാരനുമായി. ഗ്രാവിറ്റി ഫോഴ്സ് ഉപയോഗിച്ചാണ് ഘടികാരത്തിൻ്റെ പ്രവര്‍ത്തനം. ആഴ്ചയില്‍ ഒരു ദിവസം ഘടികാരം ബൈന്‍ഡ് ചെയ്യണം.
2009 മുതല്‍ ഈ പ്രവര്‍ത്തി മുടക്കമില്ലാതെ ബാലകൃഷ്ണന്‍ തുടരുന്നു. തെയ്മാനം സംഭവിക്കുന്ന ഉപകരണങ്ങള്‍ പകരം വാങ്ങാന്‍ കിട്ടാത്തതിനാല്‍ ബാലകൃഷ്ണന്‍ തന്നെ രൂപകല്‍പന ചെയ്തെടുക്കും. 3 മാസം മുന്‍പാണ് യന്ത്രം അഴിച്ച് പുനര്‍നിര്‍മ്മിച്ചത്. 2018 ലാണ് ഇതിന് മുന്‍പ് യന്ത്രം പൂര്‍ണമായി അഴിച്ച് പുനര്‍നിര്‍മ്മിച്ചത്. പള്ളിയില്‍ നിന്ന് നിശ്ചിത വേതനം ബാലകൃഷ്ണന് ലഭിക്കാറുണ്ട്. മയ്യഴി മാതാവിൻ്റെ ഘടികാര സൂക്ഷിപ്പുകാരൻ എന്ന പദ്ധവി തനിക്ക് ലഭിച്ചത് ഭാഗ്യമായിട്ടാണ് ഇദ്ദേഹം കാണുന്നത്.
advertisement