1851 ല്‍ എഴുതപ്പെട്ട ഈ പുസ്തകം 175 വര്‍ഷങ്ങള്‍ക്കിപ്പുറവും സി എസ് ഐ വൈദികന്‍ റവറല്‍ ഡോക്ടര്‍ ജി എസ് ഫ്രാന്‍സിസാണ് നിധി പോലെ സൂക്ഷിച്ച് വച്ചിരിക്കുന്നത്. കേരള സാംസ്‌കാരിക വകുപ്പും തലശ്ശേരി ഗുണ്ടേര്‍ട്ട് മ്യൂസിയം അധികൃതരും നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഈ അമൂല്യ പുസ്തകം വിട്ട് നല്‍കാൻ ഇദ്ദേഹം തയ്യാറല്ല. മലയാള ഭാഷയിലുള്ള ആദ്യ നിഘണ്ടുവിൻ്റെ രചയിതാവായ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 28 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
advertisement
കണ്ണില്‍കിട്ടു എന്ന തമിഴ് ക്രിസ്ത്യന്‍ മലയാളം പഠിക്കുകയും പിന്നീട് ഗുണ്ടേര്‍ട്ടിൻ്റെ ആവിശ്യപ്രകാരം സ്വന്തം കൈപടയിലാണ് പുസ്തകങ്ങള്‍ എഴുതിയിരുന്നത്. മറ്റെല്ലാ ഗ്രന്ഥങ്ങളും ജര്‍മനിയിലെ സര്‍വ്വകലാശാലയിലാണ് നിലവില്‍ ഉള്ളത്. തൻ്റെ പിതാവില്‍ നിന്ന് കൈമാറി കിട്ടിയ വിലമതിക്കാനാവാത്ത ലോക ചരിത്രശാസ്ത്രം പുസ്തകം ഗുണ്ടേര്‍ട്ടിൻ്റെ ഓര്‍മ്മയ്ക്കായാണ് വൈദികന്‍ ഫ്രാന്‍സിസ് സൂക്ഷിക്കുന്നത്.
