മന്ത്രിയെ വാളകത്തുള്ള വീട്ടിൽ അനുചിതമായ സാഹചര്യത്തിൽ കണ്ട സംഭവം പോലീസ് ഹെൽപ്‌ലൈനിന്റെ സഹായത്തോടു കൂടി ബിന്ദു നേരിട്ട വിവരം ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ബാധിച്ച വിവാദ വിഷയമായിരുന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ അദ്ദേഹത്തിനെതിരെ നടത്തിയ ആരോപണങ്ങൾ. കഴിഞ്ഞ ശനിയാഴ്ച മറ്റൊരു സ്ത്രീയുമായി അവരുടെ വീട്ടിൽ വെച്ച് ഗണേഷ് കുമാറിനെ കയ്യോടെ പിടികൂടിയതായും, മന്ത്രിയുടെ സഹായികൾ തന്നെ കൈയേറ്റം ചെയ്തതായും, താൻ വിളിച്ചതിന് ശേഷം പോലീസ് വീട്ടിൽ എത്തുന്നത് തടഞ്ഞതായും അവർ ആരോപിച്ചു. 2014ൽ വിവാഹം നടന്നത് മുതൽ തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ബിന്ദു മേനോൻ മാധ്യമങ്ങളോട് പറഞ്ഞു.
advertisement
ഗണേഷ് കുമാർ ആദ്യ ഭാര്യയായ യാമിനി തങ്കച്ചിയെ നിയമപരമായി വിവാഹമോചനം ചെയ്ത ശേഷമാണ് ബിന്ദു മേനോനെ വിവാഹം കഴിച്ചത്. ഗാർഹിക പീഡന ആരോപണത്തെ തുടർന്ന് 2013-ൽ ഗണേഷ് കുമാർ യു.ഡി.എഫ്. സർക്കാരിൽ നിന്ന് രാജിവയ്ക്കേണ്ടി വന്നു.
Summary: Minister K.B. Ganesh Kumar will not resign from the ministry following allegations raised by his wife Bindu Menon. Ganesh Kumar made it clear to the media at the inauguration ceremony of the KSRTC hospital that the issue of resignation is not on the agenda. After the cabinet meeting, Ganesh Kumar held discussions with the Chief Minister
