തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോടതി നടപടികള്‍ക്ക് അമിത പ്രാധാന്യം ലഭിക്കുന്നു എന്നും അത് തനിക്ക് ദോഷമായി ബാധിക്കും എന്ന് കാണിച്ചാണ് കെ.ബി. ഗണേഷ് കുമാര്‍ കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കഴിയും വരെ കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്നായിരുന്നു ഗണേഷ് കുമാർ ഹർജിയിൽ ആവശ്യപ്പെട്ടത്.
എന്നാൽ ഇവയെല്ലാം കോടതിക്ക് പുറത്ത് നടക്കുന്ന രാഷ്ട്രീയ അധിഷ്ഠിത വിഷയങ്ങളാണെന്നും നിലവിലെ കേസുമായി ബന്ധമില്ല എന്നുമായിരുന്നു എതിർഭാഗം വാദിച്ചത്. ഇരുവാദങ്ങളും നിരീക്ഷിച്ച കോടതി കെ.ബി. ഗണേഷ്‌കുമാറിന്റെ ഹർജി തള്ളുകയായിരുന്നു.
advertisement
സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ നാല് പേജ് കൂട്ടിച്ചേര്‍ത്തു എന്ന് കാണിച്ചു കൊണ്ടുള്ള പരാതിയിലാണ് കോടതി നടപടികള്‍ നടക്കുന്നത്. നിലവിൽ ഹർജി തള്ളിയതോടെ സോളാർ ഗൂഢാലോചന കേസിന്റെ വിചാരണ നടപടികൾ തുടർന്നും നടക്കും. തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തിൽ സോളാർ കേസ് വീണ്ടും ചർച്ചയായി മാറുകയാണ്.
Summary: The court has rejected the petition filed by Minister K.B. Ganesh Kumar seeking a stay on the proceedings in the solar case until the elections are over. The petition was dismissed by the Kottarakkara Judicial Magistrate Court. The case is based on the allegation that the accused, including K.B. Ganesh Kumar, conspired by adding four pages to a 21-page letter prepared by solar case accused Saritha S. Nair
