പെൺവാണിഭ കേന്ദ്രത്തിലേക്ക് സ്ത്രീകളെ എത്തിച്ചതോ അനാശാസ്യ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചതോ ഹർജിക്കാരനല്ലെന്ന് കോടതി വിലയിരുത്തി. കേവലം ഇടപാടുകാരൻ എന്ന നിലയിൽ എത്തിയ വ്യക്തിക്കെതിരെ ഇത്തരം വകുപ്പുകൾ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
അനാശാസ്യ കേന്ദ്രത്തിന് 50 മീറ്റർ പരിധിയിൽ കുരിശുപള്ളി ഉള്ളതിനാൽ, 'പൊതുസ്ഥലത്തിന് സമീപം അനാശാസ്യം നടത്തി' എന്ന വകുപ്പ് ബാധകമാകുമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, അവിടെ നിത്യേനയുള്ള ആരാധനാ കർമങ്ങൾ നടക്കാത്തതിനാൽ അതിനെ പൊതു ആരാധനാലയമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ വർഷം എറണാകുളം ഗാന്ധിനഗറിലെ ഒരു വാടകവീട്ടിൽ കടവന്ത്ര പോലീസ് നടത്തിയ റെയ്ഡിലാണ് പെൺവാണിഭ സംഘം പിടിയിലായത്. ഈ സംഘത്തോടൊപ്പം പിടിയിലായ ഇടപാടുകാരനാണ് തന്റെ പേരിൽ ചുമത്തിയ കുറ്റങ്ങൾ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.
advertisement
