റോഡിലെ കുഴികളിൽ വീണുള്ള അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ കേരള ഹൈക്കോടതി കർശന നടപടിവേണമെന്ന് ജില്ലാ കളക്ടർമാരോട് നിർദേശിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലും കഴിഞ്ഞ ദിവസം റോഡിൽ കുഴിയിൽ വീണുള്ള അപകടം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം എത്തിയത്.
സ്വന്തം സ്റ്റേഷൻ പരിധിയിലെ റോഡുകളിലെ അപകടകരമായ കുഴികൾ എണ്ണി റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി 26നാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. മറ്റു പല ജില്ലകളിലും സമാന നിർദ്ദേശമുണ്ടായി. കുഴിയുടെ എണ്ണം അറിയിക്കേണ്ടത് സ്പെഷൽ ബ്രാഞ്ചിനെയെന്നും നിർദ്ദേശത്തിൽ പറഞ്ഞിരുന്നു. കുഴിയെണ്ണൽ നിർദ്ദേശത്തിൽ കടുത്ത അതൃപ്തിയാണ് സേനയിൽ ഉയർന്നത്.
advertisement
Also Read-CPM തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്
റോഡിലെ കുഴി അടയ്ക്കുന്നത് പശ വച്ചാണോയെന്നും കോടതി ചോദിച്ചിരുന്നു. റോഡിലെ കുഴികളെ സംബന്ധിച്ച് സർക്കാരിന്റെ കയ്യിൽ വ്യക്തമായ കണക്കുകളില്ലെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് പൊലീസിനെ ഉപയോഗിച്ചുള്ള കണക്കെടുപ്പ്.
