കാർഷിക സംസ്കൃതിയുടെ പൈതൃകം പേറി 850 വർഷത്തിലേറെയായി നിലനിൽക്കുന്ന വെള്ളായണി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവവുമായി ബന്ധപ്പെട്ടാണ് പൊലീസിന്റെ വിവാദ സർക്കുലർ പുറത്തിറക്കിയത്. ഒരു നിറത്തിലുള്ള കൊടി മാത്രം ഉപയോഗിച്ചാൽ സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്നും ആയതിനാൽ കൊടി തോരണങ്ങളിൽ വർണ്ണ നിറങ്ങൾ വേണമെന്നുമാണ് പോലീസിന്റെ നിർദ്ദേശം. എന്നാൽ ഇത് അംഗീകരിക്കാൻ ആവില്ലെന്ന നിലപാടിലാണ് ഉത്സവ കമ്മിറ്റിയും ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും.
advertisement
കാവിക്കൊടി വിലക്കുന്നതിനു വേണ്ടിയുള്ള ബോധപൂർവ്വമായ നീക്കമാണ് പോലീസ് നടത്തുന്നതെന്ന ആക്ഷേപമാണ് ബിജെപി ഉന്നയിക്കുന്നത്. അതേസമയം വിശ്വാസത്തിൻറെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന വിമർശനവുമായി സിപിഎമ്മും രംഗത്തെത്തി.പരമ്പരാഗത ആചാരങ്ങലോടെ നടക്കുന്ന കാളിയൂട്ട് മഹോത്സവത്തിന്റെ ദിക്കുബലി തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് പോലീസിന്റെ സർക്കുലർ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.