TRENDING:

പൊലീസിനെ വിമർശിച്ചതിന് പിന്നാലെ തട്ടിപ്പുകാരനെ പൊക്കി കേരള പൊലീസ്; നടപടി മുൻ ഡിജിപി ആർ ശ്രീരേഖയുടെ പരാതിയിൽ

Last Updated:

പ്രതിയെ പിടികൂടി പൊലീസ് തന്‍റെ മുന്നിലെത്തിച്ചെന്നും, കേടായ ബ്ലൂടൂത്ത് തിരികെ വാങ്ങി പണം മടക്കി നൽകിയെന്നാണ് ശ്രീരേഖ പറഞ്ഞത്. നേരത്തെ ഫേസ്ബുക്കിലൂടെ രൂക്ഷമായി വിമർശിച്ച കേരള പൊലീസിനെ ലോകത്തെ തന്നെ മികച്ച പൊലീസ് സേനയെന്നാണ് വാഴ്ത്തിയിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓൺലൈൻ തട്ടിപ്പിന് ഇരയായെന്ന പരാതി നൽകിയിട്ടു പൊലീസ് നടപടിയെടുത്തില്ലെന്ന് മുൻ ഡിജിപി ആർ ശ്രീരേഖ IPS ഫേസ്ബുക്ക് പോസ്റ്റിട്ട് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി മുന്നിലെത്തിച്ച് കേരള പൊലീസ്. ഓൺലൈനായി ബ്ലൂടൂത്ത് ഹെഡ്സെറ്റ് വാങ്ങിയപ്പോഴാണ് താൻ തട്ടിപ്പിന് ഇരയായതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ആർ ശ്രീരേഖ IPS പറഞ്ഞു. സംഭവം നടന്നയുടൻ മ്യൂസിയം പൊലീസിൽ നേരിട്ടു വിളിച്ചു പറയുകയും പരാതി എഴുതി നൽകുകയും ചെയ്തെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷിക്കാനോ നടപടിയെടുക്കാനോ പൊലീസ് തയ്യാറായില്ലെന്നായിരുന്നു ആർ ശ്രീരേഖ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. എന്നാൽ അൽപ്പം മുമ്പ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പ്രതിയെ പിടികൂടി പൊലീസ് തന്‍റെ മുന്നിലെത്തിച്ചെന്നും, കേടായ ബ്ലൂടൂത്ത് തിരികെ വാങ്ങി പണം മടക്കി നൽകിയെന്നാണ് ശ്രീരേഖ പറഞ്ഞത്. നേരത്തെ ഫേസ്ബുക്കിലൂടെ രൂക്ഷമായി വിമർശിച്ച കേരള പൊലീസിനെ ലോകത്തെ തന്നെ മികച്ച പൊലീസ് സേനയെന്നാണ് വാഴ്ത്തിയിരിക്കുന്നത്. കൂടാതെ മ്യൂസിയം സ്റ്റേഷനിലെ മിടുക്കനായ എസ് ഐ ആണ് പ്രതിയെ പിടികൂടിയതെന്നും ആർ ശ്രീരേഖ പറയുന്നു.
advertisement

മുൻ ഡിജിപി ആർ ശ്രീരേഖ ആദ്യം എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്

അല്പം മുൻപ് ഇംഗ്ലീഷ് ഭാഷയിൽ ഞാൻ ഇട്ട പോസ്റ്റ് പലർക്കും വായിക്കാൻ പറ്റിയില്ല, അതിന്റെ മുഴുവൻ പേജ് ഫോണിൽ കാണാൻ ആകുന്നില്ല, ആർക്കും മനസ്സിലായില്ല എന്നും മറ്റും പലരും പറഞ്ഞു.

നാല് മാസം മുൻപ് വരെ ഒരു IPS ഉദ്യോഗസ്ഥ, DGP റാങ്കിൽ വിരമിച്ചു, എന്നിട്ടും മ്യൂസിയം പോലീസ് സ്റ്റേഷനിൽ നിന്നും പരാതി നേരിട്ട് വിളിച്ചു പറഞ്ഞിട്ടും, ഇമെയിൽ മുഖാന്തിരം എഴുതി കൊടുത്തിട്ടും 14 ദിവസം കഴിഞ്ഞും യാതൊരു നടപടിയുമില്ല. ഇതിൽ വിഷമം തോന്നി ഇട്ട FB പോസ്റ്റായിരുന്നു.

advertisement

ഏപ്രിൽ 6 ന് ഓൺലൈൻ ആയി ഒരു bluetooth earphone ഓർഡർ ചെയ്തു. ക്യാഷ് ഓൺ ഡെലിവറി എന്ന രീതിയിൽ, അത് പൈസ പോകാതിരിക്കാനായി സൂക്ഷിച്ചു ചെയ്തതായിരുന്നു. 14 നു ഒരാൾ ഫോൺ ചെയ്തു പറഞ്ഞു, പാർസൽ ഇപ്പോൾ കൊണ്ട് വരും, രൂപ ഗേറ്റിനടുത്തു കൊണ്ട് വരണം, കോവിഡ് ആയതിനാൽ അകത്തു വരില്ല എന്ന്. ഞാൻ ഒരു ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായതിനാൽ രൂപ വീട്ടിലെ സഹായിയെ ഏല്പിച്ച ശേഷം പാർസൽ വന്നാൽ ഉടൻ തന്നെ എനിക്ക് തരണമെന്ന് പറഞ്ഞു. ഉച്ചക്ക് 12 മണിയോടെ പാർസൽ എനിക്ക് കിട്ടി, അപ്പോൾ തന്നെ എനിക്ക് പന്തികേട് മനസ്സിലായി ഞാൻ ശ്രദ്ധയോടെ അത് തുറന്നു. ഉള്ളിൽ പൊട്ടിയ പഴയ ഹെഡ്ഫോൺ ആയിരുന്നു. അപ്പോഴേക്കും കാശുമായി പയ്യൻ പോയിരുന്നു. ഉടൻ തന്നെ ഞാൻ അവൻ വിളിച്ച നമ്പറിൽ തിരികെ വിളിച്ചു സ്വയം പരിചയപ്പെടുത്തി, പാർസൽ എടുത്തു കാശ് തിരികെ നൽകാൻ പറഞ്ഞു. അവൻ പുച്ഛത്തോടെ മറുപടി പറഞ്ഞു, പോയി പോലീസിൽ പരാതി കൊടുക്കൂ, എന്ന്! കൂട്ടത്തിൽ പറയുകയും ചെയ്തു- എങ്കിലും കാശ് നിങ്ങൾക്ക് തിരികെ കിട്ടില്ല, എന്ന്! നിമിഷനേരത്തിൽ ഞാൻ മ്യൂസിയം ഇൻസ്‌പെക്ടറെ ഫോൺ ചെയ്തു. അദ്ദേഹം ഏതോ വലിയ കേസിന്റെ തിരക്കിലാണ് എന്ന് പറഞ്ഞു.

advertisement

കുറ്റം പറയരുതല്ലോ, ആ ഉദ്യോഗസ്ഥൻ എന്നെ തിരികെ വിളിച്ചു. ഞാൻ കാര്യങ്ങൾ വിശദീകരിച്ചു. ഉടൻ തന്നെ കാശുമായി പോയവനെ വിളിപ്പിച്ചാൽ അവൻ പാർസൽ എടുത്തു എന്റെ രൂപ തിരികെ നൽകുമെന്നും പറഞ്ഞു. കേരള പോലീസ് വെബ്സൈറ്റ് നോക്കി മ്യൂസിയം CI ക്ക് ഇമെയിൽ പരാതിയും അയച്ചു. അതൊപ്പം earphone ഓർഡർ ചെയ്ത വെബ്സൈറ്റ് -ലേക്കും പാർസൽ ഡെലിവർ ചെയ്ത ekart എന്ന സ്ഥാപനത്തിലേക്കും പരാതികൾ അയച്ചു. അതെല്ലാം വീണ്ടും CI ക്കു അയച്ചു കൊടുത്തു. രണ്ടാഴ്ച ഒരു വിവരവും ഇല്ലാതെ പോയി.

advertisement

ഇതിനോടകം ബന്ധുക്കളും സുഹൃത്തുക്കളും പലരും പല പല ആവശ്യങ്ങളും ആയി എന്നെ വിളിക്കുന്നു- അവരുടെ പ്രശ്നത്തിന് ഞാൻ പോലീസ് സ്റ്റേഷനിൽ വിളിച്ചു പരിഹാരം ഉണ്ടാക്കണം എന്നൊക്കെ. എന്റെ സ്വന്തം കാര്യത്തിന് പോലും പരിഹാരം ഇല്ല എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.

മുൻപും മൂന്നു തവണ ഇതേ പോലീസ് സ്റ്റേഷനിൽ എനിക്ക് പരാതികൾ നൽകേണ്ടി വന്നിട്ടുണ്ട്. ഒന്നിനും പരിഹാരം ലഭിച്ചിട്ടില്ല. രണ്ടു കേസുകൾ ഉണ്ടായിരുന്നത് പതിയെ എന്നെ അറിയിക്കാതെ എഴുതി തള്ളി. ഇതിലും എനിക്ക് പോയ കാശ് കിട്ടാൻ പോകുന്നില്ല.

advertisement

എന്തായാലും ഇന്ന് ഞാനീ സംഭവം FB യിൽ ഇട്ടതിനു പിന്നാലെ മ്യൂസിയം SHO എന്നെ വിളിച്ചു. E mail കിട്ടിയില്ല എന്ന് പറഞ്ഞു! അദ്ദേഹം തന്ന പുതിയ ഇമെയിൽ അഡ്രസ്സിൽ ഞാൻ പഴയ പരാതി ഇന്ന് വീണ്ടും അയച്ചിട്ടുണ്ട്. എന്തെങ്കിലും നടന്നാൽ കൊള്ളാം!

ഇനി ഇമെയിൽ പരാതി തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ അയക്കേണ്ടവർക്കായി പുതിയ ഇമെയിൽ അഡ്രസ്- shomsmtvm.pol@kerala.gov.in

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദയവായി grimsonz എന്ന വെബ്സൈറ്റിൽ പാതി വിലക്ക് ഇലക്ട്രോണിക് സാധനങ്ങൾ ലഭിക്കുന്നു എന്ന പരസ്യം കണ്ടാൽ വിശ്വസിക്കരുത്. ചതിയാണ്. EKART എന്ന ഡെലിവറി സ്ഥാപനത്തെ വിശ്വസിക്കരുത്. അവർ ചതിക്കും. ഓൺലൈൻ purchase ചെയ്യുമ്പോൾ ദയവായി COD option ഉപയോഗിച്ച്, പാർസൽ തുറന്നു നോക്കിയ ശേഷം മാത്രം കാശ് കൊടുക്കുക. കഴിയുന്നതും card ഉപയോഗിച്ച് മുൻകൂറായി പണം നല്കാതിരിക്കൂ.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസിനെ വിമർശിച്ചതിന് പിന്നാലെ തട്ടിപ്പുകാരനെ പൊക്കി കേരള പൊലീസ്; നടപടി മുൻ ഡിജിപി ആർ ശ്രീരേഖയുടെ പരാതിയിൽ
Open in App
Home
Video
Impact Shorts
Web Stories