അതേസമയം, ഏതൊക്കെ സീറ്റു വേണമെന്ന കാര്യം ഉഭയകക്ഷി ചർച്ചയിൽ തീരുമാനിക്കുമെന്ന് കെ എം മാണി യോഗശേഷം പറഞ്ഞു. ഇപ്പോൾ ഉള്ളതിനു പുറമേ ഒരു സീറ്റു കൂടി വേണമെന്ന് രാഹുൽ ഗാന്ധിയോട് പറഞ്ഞെന്ന് മാണി വ്യക്തമാക്കി. രണ്ടു സീറ്റു കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് പി ജെ ജോസഫും യോഗശേഷം വ്യക്തമാക്കി.
പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറെന്ന് എം.ഐ ഷാനവാസിന്‍റെ മകൾ
പാർലമെന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ചു നടന്ന കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടു നിന്നു. കേരള കോൺഗ്രസ് (എം), മുസ്ലിം ലീഗ്, ആർ എസ് പി, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളുടെ പ്രതിനിധികളും കേരള കോൺഗ്രസ് ജേക്കബ് പ്രതിനിധി ജോണി നെല്ലൂരും കൂടിക്കാഴ്ചയിൽ സംസാരിച്ചു.
advertisement
അതിനു ശേഷമാണ് അധികസീറ്റ് വേണമെന്ന ആവശ്യം പി ജെ ജോസഫ് ഉന്നയിച്ചത്. കെ എം മാണി ഇതിനെ പിന്താങ്ങുകയും ചെയ്തു. എന്നാൽ, കേരളത്തിലെ കോൺഗ്രസിന്‍റെ ഘടകകക്ഷികളുടെ സീറ്റു വിഭജന കാര്യത്തിൽ കോൺഗ്രസിന്‍റെ ദേശീയനേതൃത്വം ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ആയിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. എകെ ആന്‍റണി അടക്കമുള്ള മുതിർന്ന നേതാക്കൾ ഇവിടെയുണ്ടെന്നും അതിനാൽ ചർച്ചകൾ ഇവിടെ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.