TRENDING:

നെറ്റ് സീറോ കാർബൺ: കാലാവസ്ഥാ സാക്ഷരത ലക്ഷ്യമിട്ട് 12 മഴമാപിനികൾ സ്ഥാപിച്ച് ആമ്പല്ലൂർ പഞ്ചായത്ത്

Last Updated:

'മഴ ഒരുക്കം' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ദിവസവും രാവിലെ പെയ്ത മഴയുടെ അളവ് രേഖപ്പെടുത്തി റിപ്പോർട്ട് കൊടുക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇരട്ടമാവിൽ പെയ്യുന്ന ഒരോ തുള്ളി മഴയ്ക്കും എഴാം ക്ലാസുകാരൻ എസ് ദേവദത്തിന് കണക്കുണ്ട്. വീടിൻ്റെ ടെറസ്സിൽ സ്ഥാപിച്ച മഴമാപിനിയിൽ നോക്കി ഓരോ ദിവസവും പെയ്തിറങ്ങുന്ന മഴയുടെ കൃത്യമായ കണക്കെടുത്ത് കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ പഠിക്കുകയും, തൻ്റെ അറിവ് ആമ്പല്ലൂർ നിവാസികൾക്ക് പകർന്നു നൽകുകയുമാണ് ദേവദത്ത്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി 'നെറ്റ് സീറോ കാർബൺ' ക്യാമ്പയിനിൽ ഉൾപ്പെടുത്തിയാണ് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് 12 മഴമാപിനികൾ സ്ഥാപിച്ചത്. കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന വിപത്തുകളെ പ്രതിരോധിക്കാൻ ജനങ്ങളെ കാലാവസ്ഥ സാക്ഷരരാക്കുക എന്നതാണ് ഈ ഉദ്യമത്തിൻ്റെ ലക്ഷ്യം.
ഇരട്ടമാവിൽ പെയ്യുന്ന ഒരോ തുള്ളി മഴയ്ക്കും  എസ് ദേവദത്തിന് കണക്കുണ്ട്.
ഇരട്ടമാവിൽ പെയ്യുന്ന ഒരോ തുള്ളി മഴയ്ക്കും എസ് ദേവദത്തിന് കണക്കുണ്ട്.
advertisement

മഴയുടെ അളവ് നിരീക്ഷിക്കുന്നതിനായി വയനാട് ഹ്യും സെൻ്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയുടെ സഹകരണത്തോടെ 22.59 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്തിനെ 12 ഗ്രിഡുകൾ ആക്കി തിരിച്ച് ഓരോ ഗ്രിഡിലും ഒരു വീട് വീതം തിരഞ്ഞെടുത്ത് അവരുടെ ടെറസ്സിൽ മഴമാപിനികൾ സ്ഥാപിച്ചു. ഓരോ ഗ്രിഡിലേയും വീടുകൾ തിരഞ്ഞെടുത്തത് അതത് പ്രദേശത്തെ റസിഡൻ്റ്സ് അസോസിയേഷനാണ്. എല്ലാ ദിവസവും മഴ അളന്ന് റിപ്പോർട്ട് തയ്യാറാക്കേണ്ടത് തിരഞ്ഞെടുത്ത വീട്ടുകാർ കൂടാതെ പ്രദേശത്തെ റസിഡൻ്റ്സ് അസോസിയേഷനുകളുടെയും ചുമതലയാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'മഴ ഒരുക്കം' എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ദിവസവും രാവിലെ 8:30ന് മുമ്പ് 24 മണിക്കൂർ പെയ്ത മഴയുടെ അളവ് രേഖപ്പെടുത്തി ഗ്രൂപ്പിൽ റിപ്പോർട്ട് ചെയ്യും. ആദ്യഘട്ടത്തിൽ റിപ്പോർട്ട് ചെയ്യുന്ന മഴയുടെ അളവ് ഹ്യും സെൻ്റർ ചാർട്ട് ആയി ഗ്രൂപ്പിലേക്ക് അയക്കുമായിരുന്നു. എന്നാൽ പിന്നീട് ഗ്രാമവാസികൾക്ക് പരിശീലനം നൽകി. ഇപ്പോൾ അവരാണ് എല്ലാ ദിവസവും മഴയുടെ അളവ് ചാർട്ട് തയ്യാറാക്കുന്നത്. വീടുകളിൽ സ്ഥാപിച്ച മഴമാപിനിയുടെ സഹായത്തോടെ മഴയുടെ അളവ് കൃത്യതയോടെ രേഖപ്പെടുത്തുന്നവരിൽ ദേവദത്തിനെ കൂടാതെ 70ന് അടുത്ത് പ്രായമുള്ളവരും വിദ്യാർത്ഥികളും വീട്ടമ്മമാരും ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
നെറ്റ് സീറോ കാർബൺ: കാലാവസ്ഥാ സാക്ഷരത ലക്ഷ്യമിട്ട് 12 മഴമാപിനികൾ സ്ഥാപിച്ച് ആമ്പല്ലൂർ പഞ്ചായത്ത്
Open in App
Home
Video
Impact Shorts
Web Stories