തലസ്ഥാന നഗരിയിലെ വട്ടിയൂർക്കാവിൽ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു എൽഡിഎഫ്. ഇത്തവണ ചരിത്ര വിജയമാണ് ഇവിടെ നേടിയത്. കോന്നി മണ്ഡലത്തിലും വിജയിക്കാൻ കഴിഞ്ഞത് വലിയ മുന്നേറ്റത്തിന് തെളിവ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഘട്ടത്തിൽ നിന്ന് കേരള രാഷ്ട്രീയത്തിൽ മാറ്റംവന്നുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
Also read- 'ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നു'; നന്ദി പറഞ്ഞ് വി.കെ പ്രശാന്ത്
സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പ് വിജയം. ആർഎസ്എസിന് കേരളത്തിൽ സ്ഥാനമില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. വിന്ധ്യാ പർവതത്തിന്റെ ഇപ്പുറത്തേക്ക് ആർഎസ്എസ് ഭരണം സാധ്യമല്ലെന്ന് വീണ്ടും തെളിഞ്ഞു. ബിജെപിയുടെ എല്ലാ പ്രതീക്ഷകളും തകർന്നു. ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് അവകാശപ്പെട്ട മണ്ഡലങ്ങളാണ് കോന്നിയും വട്ടിയൂർക്കാവും. ബിജെപിക്ക് വോട്ടുകൾ വർധിച്ചതായി കാണുന്നത് മഞ്ചേശ്വരത്ത് മാത്രമാണ്. അരൂരിൽ ബിജെപി വോട്ട് കുറഞ്ഞു.
advertisement
ലോക്സഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും എറണാകുളത്തും നേടിയ ഭൂരിപക്ഷം നിലനിർത്താൻ യുഡിഎഫിന് സാധിച്ചില്ല. ഇടതുപക്ഷക്കതിന് അനുകൂലമായ വിധിയെഴുത്താണിതെന്നും ജാതിമത ശക്തികൾക്കുള്ള മുന്നറിയിപ്പാണ് ഫലമെന്നും കോടിയേരി കൂട്ടിച്ചേർത്തു.