എല്ലാ ഡിപ്പോകളിലും വരുമാന ലക്ഷ്യം നിശ്ചയിച്ചതിലൂടെയും ഇൻസ്പെക്ടർമാർക്ക് ബസുകളുടെ ചുമതല വിഭജിച്ച് നൽകിയതോടെയും ചെയിൻ സർവീസുകൾ അടക്കം മാറ്റി ഷെഡ്യൂൾ ചെയ്തതിലൂടെയുമാണ് ഇത്തരത്തിലൊരു വരുമാന നേട്ടം ഉണ്ടാക്കിയിരിക്കുന്നതെന്നാണ് മാനേജ്മെന്റ് അവകാശപ്പെടുന്നത്. പ്രത്യേക സാഹചര്യത്തിൽ അന്തർസംസ്ഥാന സർവീസുകൾ തുടങ്ങുന്നതോടെ വരുമാനം കൂടുമെന്നും മാനേജ്മെന്റ് കണക്ക് കൂട്ടുന്നു.
25 വർഷത്തിനിടെ ആദ്യമായി ഈ മാസം കെഎസ്ആർടിസി സ്വന്തം വരുമാനത്തിൽ നിന്ന് തൊഴിലാളികൾക്ക് ശമ്പളം നൽകിയിരുന്നു. ജനുവരിയിൽ തച്ചങ്കരി സ്ഥാനം ഒഴിഞ്ഞപ്പോൾ 189 കോടി 71 ലക്ഷം രൂപയായിരുന്നു കെഎസ്ആർടിയുടെ വരുമാനം. ശബരിമല സീസൺ അവസാനിച്ചതോടെ ഫെബ്രുവരിയിലും, മാര്‍ച്ചിലും വരുമാനം കുത്തനെ കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ മാസത്തെ വരുമാനം പ്രതീക്ഷ നല്‍കുന്നതാണ്.
advertisement
ശബരിമല സീസൺ ഉൾപ്പെടെ വരുന്ന ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കാറുള്ള മാസമായ ജനുവരിയിലെ 31 ദിവസത്തെ കളക്ഷനേക്കാൾ അധിക വരുമാനം 30 ദിവസം മാത്രമുള്ള ഏപ്രിൽ മാസത്തിൽ ലഭിക്കുവാനായി എന്നത് പ്രത്യേകം ശ്രദ്ധേയമാണെന്ന് കെഎസ്ആർടിസി അറിയിച്ചിരിക്കുന്നു.
189.71കോടിയാണ് ജനുവരിയിലെ വരുമാനം. ഫെബ്രുവരിയിൽ168.58 കോടിയും മാർച്ചിൽ 183.68 കോടിയുമായിരുന്നു വരുമാനമെന്ന് കെഎസ്ആർടിസി വ്യക്തമാക്കുന്നു. വരുംദിവസങ്ങളിലും ഇൻസ്പെക്ടർമാരെ പോയിൻറ് ഡ്യൂട്ടിക്കായി നിശ്ചയിച്ചും യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ഷെഡ്യൂളുകളും ബസ്സുകളും അറേഞ്ച് ചെയ്തു നൽകിയും ജനോപകാരപ്രദമായി സർവീസുകൾ നടത്തുവാനുള്ള ഉള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും കെഎസ്ആർടിസി അറിയിക്കുന്നു.