പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ അടക്കം തിരിച്ചെടുക്കുക, ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ഡ്യൂട്ടി പരിഷ്‌കരണത്തിന്‍റെ അപാകത പരിഹരിക്കുക തുടങ്ങി പന്ത്രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമര സമിതി പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഡിപ്പോകളിൽ അര്‍ദ്ധരാത്രിമുതല്‍ ബസുകള്‍ സര്‍വ്വീസ് നടത്താൻ അനുവദിക്കേണ്ട എന്നാണ് തീരുമാനം.
കർണാടക: BJP സർക്കാർ ഉണ്ടാക്കുമെന്ന് വാദവുമായി പാർട്ടി നേതാവ്
ദീര്‍ഘദൂര ബസുകളടക്കം സര്‍വ്വീസ് നടത്താന്‍ ശ്രമിച്ചാല്‍ തടയാനാണ് തീരുമാനം. രാവിലെ തൊഴില്‍ ഗതാഗത വകുപ്പ് മന്ത്രിമാര്‍ സംയുക്ത സമര സമിതിയുമായി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. ആവശ്യങ്ങളില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് സമരസമിതി തീരുമാനം. ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ ഒക്ടോബര്‍ 2 മുതല്‍ സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.
advertisement
എന്നാല്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഗതാഗത - തൊഴില്‍ മന്ത്രിമാര്‍ നല്‍കി ഉറപ്പിനെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. ഡിസംബര്‍ കഴിഞ്ഞിട്ടും ഉറപ്പ് പാലിക്കാതെ വന്നതോടെയാണ് വീണ്ടും പണിമുടക്ക് പ്രഖ്യാപിച്ചത്.
