കോവിഡ് സ്രവപരിശോധനയ്ക്ക് ഡോക്ടർമാരായിരുന്നു സാമ്പിൾ ശേഖരിച്ചിരുന്നത്. ഇതിനാണ് മാറ്റം വരുത്തിയത്. ഇനിമുതൽ നഴ്സുമാരും ലാബ് ടെക്നീഷ്യൻമാരുമാകും സ്രവം എടുക്കുക. ഇവർക്ക് പരിശീലനം നൽകും.
ആദ്യ 20 സാമ്പിളുകൾ ശേഖരിക്കുന്നത് ഡോക്ടറുടെ മേൽനോട്ടത്തിലാകണം. അതിനു ശേഷം ചുമതല നഴ്സുമാർക്കൊ, ലാബ്ടെക്നീഷ്യനൊ കൈമാറും. പരിശോധന വിപുലമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സർക്കാർ നിർദ്ദേശത്തിനെതിരെ നഴ്സുമാരുടെ സംഘടന രംഗത്തെത്തി. നിലവിൽ അമിത ജോലിഭാരമാണ് നഴ്സുമാർക്ക്. അതിന് പുറമെ കൂടുതൽ ജോലി ഭാരം അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള ഗവൺമെന്റ് നഴ്സസ് യൂണിയനും അറിയിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 13, 2020 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19| സ്രവ സാമ്പിൾ പരിശോധനയ്ക്ക് ലാബ് ടെക്‌നീഷൻമാരും നഴ്സുമാരും; അധികജോലി ഭാരമെന്ന് നഴ്സുമാരുടെ സംഘടന