കൂട്ടിച്ചേർത്തു.
Also Read-കോട്ടയത്ത് തികഞ്ഞ വിജയപ്രതീക്ഷയിലെന്ന് തോമസ് ചാഴിക്കാടൻ
എൽഡിഎഫ് മലപ്പുറം കൺവൻഷനിലായിരുന്നു കുഞ്ഞാലിക്കുട്ടിക്കെതിരെ യോഗത്തിലെ മുഖ്യപ്രഭാഷകനായ വിജയരാഘവന്റെ പരാമർശങ്ങൾ. യോഗത്തിൽ മുഴുവൻ നിറഞ്ഞുനിന്നതും ലീഗിന് എതിരായ പരിഹാസവും വിമർശനവും തന്നെ ആയിരുന്നു.
വിജയരാഘവന് പിന്നാലെ വേദിയിലെത്തിയ മന്ത്രി കെ.ടി.ജലീലും കുഞ്ഞാലിക്കുട്ടിക്കെതിരെ നിശിത വിമർശനങ്ങളാണ് ഉന്നയിച്ചത്. ലോക്സഭയിലേക്ക് അയക്കാൻ നിലവാരമുള്ള ആളല്ല കുഞ്ഞാലിക്കുട്ടി എന്നായിരുന്ന ജലീലിന്റെ പ്രതികരണം. കല്ല്യാണത്തിന് കളിയാട്ടത്തിനും വേലയ്ക്കും നേർച്ചയ്ക്കും പൂരത്തിനും നടക്കാൻ ആളുകളെ വേണമെന്നുണ്ടെങ്കിൽ തോൽപ്പിച്ച് അവരെ മലപ്പുറത്ത് നിർത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.
advertisement
Also Read-മത തീവ്രവാദികളുടെ കൈയിലെ കളിപ്പാവയാണ് പ്രധാനമന്ത്രിയെന്ന് വി.എസ്
ലോക് സഭയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുത്തതിനേക്കാൾ കൂടുതൽ ദിവസം പാർലമെൻറിന് മുൻപിൽ താൻ സമരം ചെയ്തിട്ടുണ്ടെന്നായിരുന്നു സ്ഥാനാർഥി വി പി സാനുവിന്റെ പ്രതികരണം. സിപിഐ നേതാവ് കെ ഇ ഇസ്മയിൽ, സിപിഎം ജില്ലാ മുൻ സെക്രട്ടറി പി പി വാസുദേവൻ തുടങ്ങി പ്രമുഖ ഇടത് നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.