TRENDING:

മോദിയും പിണറായിയും തമ്മില്‍ ഗൂഡബന്ധം; വെള്ളാപ്പള്ളിയെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ പിറകെ നടക്കുന്നു: സുധീരന്‍

Last Updated:

രാഷ്ട്രീയമായി ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് സിപി.എം കോലീബി സഖ്യമെന്ന പ്രചരണം നടത്തുന്നത്. വെള്ളാപ്പള്ളിയെ വര്‍ഗീയഭ്രാന്തനെന്നു വിളിച്ചവരാണ് ഇപ്പോള്‍ അയാള്‍ക്കു പിന്നാലെ നടക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: നരേന്ദ്ര മേദിയും പിണറായി വിജയനും മോദിയും തമ്മില്‍ ഗൂഡ ബന്ധമുണ്ടെന്ന ആരോപണവുമായി മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. രാഷ്ട്രീയമായി ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് സിപി.എം കോലീബി സഖ്യമെന്ന പ്രചരണം നടത്തുന്നത്. വെള്ളാപ്പള്ളിയെ വര്‍ഗീയഭ്രാന്തനെന്നു വിളിച്ചവരാണ് ഇപ്പോള്‍ അയാള്‍ക്കു പിന്നാലെ നടക്കുന്നത്. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുകയെന്നത് ജനങ്ങളുടെ ആഗ്രഹവും ആവശ്യവുമാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
advertisement

ലാവ്‌ലിന്‍ കേസ് കേള്‍ക്കാന്‍ സുപ്രീംകോടതി തയാറാണെങ്കിലും സിബിഐ തയ്യാറല്ല. ഇത് സിപിഎം ബിജെപി ബന്ധത്തിന് തെളിവാണെന്ന് സുധീരന്‍ പറഞ്ഞു. സിപിഎമ്മിനും ബിജെപിക്കും കോണ്‍ഗ്രസിനെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യം മാത്രമാണുള്ളത്. തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന സിപിഎമ്മിന് കുത്തക പാര്‍ട്ടിയുടെ മനോഭാവമാണെന്നും സുധീരന്‍ ആരോപിച്ചു.

Also Read വയനാട്ടില്‍ മത്സരിക്കണമോയെന്ന് രാഹുല്‍ തീരുമാനിച്ചിട്ടില്ല; കേരളത്തില്‍ ഗ്രൂപ്പ് വീതംവയ്‌പ്പെന്നും പി.സി ചാക്കോ

നാഴികയ്ക്ക് നാല്‍പ്പതു വട്ടം നിലപാട് മാറ്റി വിശ്വാസ്യത കളയുന്നയാളാണ് വെള്ളാപ്പള്ളി. വിശ്വാസ്യത നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ വിലാപത്തെക്കുറിച്ച് എന്ത് പറയാനാണ്. എന്‍എസ്ഡിപി പ്രവര്‍ത്തിക്കേണ്ടതിനു വിപരീതമായാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നത്. സിപിഎം ബിജെപി ബന്ധത്തിന്റെ കണ്ണിയാണ് ഇപ്പോള്‍ വെള്ളാപ്പള്ളി. വര്‍ഗീയ ഭ്രാന്തനെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ പിറകെ നടക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മോദിയും പിണറായിയും തമ്മില്‍ ഗൂഡബന്ധം; വെള്ളാപ്പള്ളിയെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ പിറകെ നടക്കുന്നു: സുധീരന്‍