അപകടത്തിൽ അതിഥിത്തൊഴിലാളി അദ്ഭുതകരമായി രക്ഷപ്പെട്ടു. പൂർണമായി മുങ്ങിത്താഴ്ന്ന ജീപ്പിൽ നിന്ന് പുറത്തിറങ്ങി നീന്തിയാണ് സ്റ്റീഫൻ രക്ഷപ്പെട്ടത്. പ്രദേശത്തെ റോഡിന്റെ ടാറിങ് ജോലികൾക്കായാണ് സ്റ്റീഫൻ എത്തിയത്. റോഡ് കരാറുകാരന്റെ ഉടമസ്ഥതയിലുള്ള ടാർ കൊണ്ടുപോകുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്.
മഴ മൂലം ഇന്നലെ ജോലി ഒഴിവാക്കാൻ കരാറുകാരൻ തീരുമാനിച്ചു. സമീപത്തെ മുറിയിൽ താമസിക്കുന്ന ജീപ്പ് ഡ്രൈവറെ താക്കോൽ ഏൽപിക്കാനായി സ്റ്റീഫനു നൽകി. എന്നാൽ ടാർ ജീപ്പ് ഓടിക്കണമെന്ന ആഗ്രഹത്താൽ കല്ലാർ – താന്നിമൂട് റോഡിലൂടെ ജീപ്പെടുത്തു. ഒരു കിലോമീറ്റർ കഴിഞ്ഞു താമസ സ്ഥലത്തേക്ക് മടങ്ങാനായി ജീപ്പ് തിരിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്.
advertisement
പുഴയിലേക്ക് മറിഞ്ഞതോടെ സ്റ്റീഫൻ തന്നെ വിവരങ്ങൾ തൊഴിൽ ഉടമയെ അറിയിച്ചു. വെള്ളത്തിൽ മുങ്ങിപ്പോയ ജീപ്പ് മണ്ണുമാന്തി യന്ത്രം എത്തിച്ച് ടാറിങ് ജോലിക്കെത്തിയ ജീവനക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് പുറത്ത് എത്തിച്ചത്.