കേരളത്തിൽ കാവിവത്കരണത്തിന്റെ അനുരണനങ്ങൾ കടന്നുവരുന്നുണ്ടെന്ന് ആർ.ബിന്ദു പറഞ്ഞു. ഉത്തരവാദപ്പെട്ടവർ അതിന് നേതൃത്വം കൊടുക്കുന്നുമുണ്ട്. സിൻഡിക്കേറ്റ് നിയമനാധികാരമുള്ള സംവിധാനമാണ്. സെനറ്റാണ് സർവകലാശാലയുടെ പരമോന്നതസമിതി. വൈസ് ചാൻസലർ രജിസ്ട്രാറെ നിയമിക്കുന്ന ആളല്ലെന്നും മന്ത്രി ഓർമിപ്പിച്ചു.
സിൻഡിക്കേറ്റാണ് രജിസ്ട്രാറുടെ നിയമനാധികാരി. രജിസ്ട്രാർക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാനുള്ള അധികാരം സിൻഡിക്കേറ്റിനാണുള്ളത്. വി സി തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചാണ് ഉത്തരവുകൾ ഇറക്കിയിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
advertisement
കുടുംബത്തിനൊപ്പം സർക്കാർ കൂടെയുണ്ടാകുമെന്ന് ബിന്ദുവിന്റെ മകൻ നവനീതിനോട് മന്ത്രി പറഞ്ഞു. തനിക്ക് ജോലി വേണ്ടെന്നും സഹോദരി നവമിക്ക് നല്ല ചികിത്സ നൽകി സുഖപ്പെടുത്തിയാൽ മതിയെന്നും നവനീത് പറഞ്ഞു. അതിനുള്ള എല്ലാ കാര്യങ്ങളും ചെയ്‌തിട്ടുണ്ടെന്നും ഡോക്ടർമാരുടെ വിദഗ്‌ധ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കുടുംബത്തെ അറിയിച്ചു.