'തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോ? ആ തൊപ്പി കുഞ്ഞിന് നൽകിയെന്നാണ് പറഞ്ഞത്. വയ്യാത്ത കുഞ്ഞിന് എന്തിനാണ് തൊപ്പി. ലേലത്തിൽ വക്കേണ്ടതായിരുന്നു' - സുരേഷ് ഗോപി പറഞ്ഞു.
തമാശ പറഞ്ഞാൽ ചിലര്‍ അത് വൈരാഗ്യ ബുദ്ധിയോടെ കാണുന്നു. കുഞ്ചൻ നമ്പ്യാർ നേരത്തെ മരിച്ചത് നന്നായി. അല്ലെങ്കിൽ അദ്ദേഹം എത്രയോ ആക്രമണം നേരിടേണ്ടി വന്നേനെയെന്നും ഗണേഷ് കുമാർ പറഞ്ഞു. വ്യക്തിപരമായ ആക്രമണം എഴുതുന്നവൻ ജനിക്കുന്നതിനു മുമ്പേ കേട്ടുകൊണ്ട് ഇരിക്കുന്നതാണ്. രാഷ്ട്രീയത്തിൽ നിൽക്കുമ്പോൾ ഇതുപോലെയുള്ള രോഗികളുടെ ആക്രമത്തിന് ഇരയാകുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
advertisement
Also Read- മന്ത്രി ഗണേഷ് കുമാർ പറഞ്ഞ സുരേഷ് ഗോപിയുടെ കാറിലെ ‘കമ്മീഷണർ തൊപ്പി’ ഇപ്പോൾ എവിടെ?
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനും ഗണേഷ് മറുപടി നൽകി. കേരളത്തിൻ്റെ ഐശ്വര്യമാണ് മതേതരത്വമെന്നും മലപ്പുറമെന്നോ കോട്ടയമെന്നോ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു. പ്രത്യേക ജില്ല തിരിച്ച് പറയേണ്ടതില്ല. ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.