TRENDING:

PK Kunjananthan | 'സഖാവ് കുഞ്ഞനന്തന്‍റെ വിയോഗം തീരാനഷ്ടം'; അനുശോചനം അറിയിച്ച് എംഎം മണി

Last Updated:

PK Kunjananthan death | ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിടെ വ്യാഴാഴ്ച രാത്രിയാണ് പി കെ കുഞ്ഞനന്തൻ അന്തരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ നിര്യാണത്തിൽ അനുശോചിച്ച് വൈദ്യുതി മന്ത്രി എംഎം മണി. മാർക്സിസ്റ്റ് വിരുദ്ധ കടന്നാക്രമണങ്ങളെ ധീരമായി നേരിടാൻ എന്നും മുന്നിലുണ്ടായിരുന്ന സഖാവ് കുഞ്ഞനന്തന്റെ വിയോഗം തീരാനഷ്ടമാണ് എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.
advertisement

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിടെ വ്യാഴാഴ്ച രാത്രിയാണ് പി കെ കുഞ്ഞനന്തൻ അന്തരിച്ചത്. 72 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആന്തരികാവയങ്ങളിലെ അണുബാധയെ തുടർന്ന് ആരോഗ്യ സ്ഥിതി വഷളായതോടെയാണ് മരണം സംഭവിച്ചത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

സി പി ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം സഖാവ് പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. പാനൂരിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രിയപ്പെട്ട നേതാവ് കൂടിയായിരുന്നു സഖാവ്.

advertisement

മാർക്സിസ്റ്റ് വിരുദ്ധ കടന്നാക്രമണങ്ങളെ ധീരമായി നേരിടാൻ എന്നും മുന്നിലുണ്ടായിരുന്ന സഖാവ് കുഞ്ഞനന്തന്റെ വിയോഗം തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നു; അനുശോചനം രേഖപ്പെടുത്തുന്നു.

Related News- ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍ അന്തരിച്ചു

'പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിച്ച സഖാവ്'; കുഞ്ഞനന്തന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി

advertisement

'ശത്രുക്കൾക്ക് പോലും സ്വീകാര്യനും പ്രിയപ്പെട്ടവനും'; കുഞ്ഞനന്തന്റെ നിര്യാണത്തിൽ കോടിയേരി ബാലകൃഷ്ണൻ

'എതിർക്കുന്നവർ പോലും അംഗീകരിക്കുന്ന സംഘാടനപാടവവും ധീരതയും'; പി.കെ. കുഞ്ഞനന്തനെ അനുസ്മരിച്ച് കെ.കെ. ശൈലജ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
PK Kunjananthan | 'സഖാവ് കുഞ്ഞനന്തന്‍റെ വിയോഗം തീരാനഷ്ടം'; അനുശോചനം അറിയിച്ച് എംഎം മണി
Open in App
Home
Video
Impact Shorts
Web Stories