വേദി 15ന് ആണ് താമര എന്ന പേര് നൽകിയത്.നേരത്തെ വേദി 15ന് ഡാലിയ എന്നാണ് പേര് നൽകിയിരുന്നത്. തൃശൂരിൽ നിടക്കുന്ന സംസ്ഥാനസ്കൂൾ കലോത്സവത്തിന് സജ്ജമാക്കിയ 25 വേദികൾക്കും പൂക്കളുടെ പേരാണ് നൽകിയിരിക്കുന്നത്. ഇതിൽ നിന്ന് താമര ഒഴിവാക്കിയത് വിവാദമായിരുന്നു. എല്ലാ വേദികൾക്കും പൂക്കളുടെ പേര് നൽകിയപ്പോൾ താമരയുടെ പേര് മനപ്പൂർവ്വം ഒഴിവാക്കിയതാണെന്നാരോപിച്ച് യുവമോർച്ച പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.ദേശീയ പുഷ്പമായ താമരയെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം.
സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി, ശംഖുപുഷ്പം, ചെമ്പകം, മന്ദാരം, കനകാംബരം, ഗുൽമോഹര്‍, ചെമ്പരത്തി, കര്‍ണികാരം, നിത്യകല്ല്യാണി, പനിനീര്‍പ്പു, നന്ത്യാര്‍വട്ടം, ഡാലിയ, വാടാമല്ലി, മുല്ലപ്പൂവ്, ആമ്പൽപ്പൂവ്, തുമ്പപ്പൂവ്, കണ്ണാന്തളി, പിച്ചകപ്പൂ, ജമന്തി, തെച്ചിപ്പൂവ, താഴമ്പൂ, ചെണ്ടുമല്ലി തുടങ്ങിയ 25 പൂക്കളുടെ പേരുകളാണ് വേദികൾക്ക് നൽകിയത്.
advertisement
