TRENDING:

അങ്കമാലി-എരുമേലി റെയില്‍പാത യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍; സ്ഥലമെടുക്കല്‍ നടപടികള്‍ ജൂലൈയില്‍

Last Updated:

111 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയുടെ നിർമ്മാണം 1998-ലാണ് ഇന്ത്യൻ റെയിൽവേ അംഗീകരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അങ്കമാലി-ശബരി റെയില്‍പാത യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. ഇതുസംബന്ധിച്ച് തീരുമാനമായെന്നും സ്ഥലമെടുക്കല്‍ നടപടികള്‍ ഉടൻ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതി സംബന്ധിച്ച തീരുമാനത്തിലെത്തിയത്. ജൂലൈയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങുമെന്നും പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്ര വിദഗ്ധസംഘം കേരളത്തില്‍ എത്തുമെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.
News18
News18
advertisement

അങ്കമാലിയേയും എരുമേലിയേയും ബന്ധിപ്പിക്കുന്ന തീവണ്ടിപ്പാതയാണ് ശബരിമല തീവണ്ടിപ്പാത (Sabarimala Railway) 111 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയുടെ നിർമ്മാണം 1998-ലാണ് ഇന്ത്യൻ റെയിൽവേ അംഗീകരിച്ചത്. അങ്കമാലി, കാലടി, പെരുമ്പാവൂർ,ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം (പാല), ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവയാണ് നിർദ്ദിഷ്ട തീവണ്ടി സ്റ്റേഷനുകൾ.

അതേസമയം കൂടിക്കാഴ്ചയിൽ സില്‍വര്‍ലൈന്‍ ചര്‍ച്ചയായില്ലെന്ന് മന്ത്രി പറഞ്ഞു. സില്‍വര്‍ലൈന് പകരമായി ഇ.ശ്രീധരൻ നിര്‍ദേശിച്ച പദ്ധതി പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇ.ശ്രീധരന്‍ ഡല്‍ഹിയിലെത്തി റെയില്‍വേമന്ത്രിയെ കാണും. സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയില്‍ ഇ. ശ്രീധരന്റെ കത്തും റെയില്‍വേമന്ത്രാലയം പരിശോധിക്കും. കൂടിക്കാഴ്ചയ്ക്കു ശേഷം കേന്ദ്രം കേരളത്തെ നിലപാട് അറിയിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഇ.ശ്രീധരന്‍ പദ്ധതി കേന്ദ്രത്തിനു സമര്‍പ്പിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അങ്കമാലി-എരുമേലി റെയില്‍പാത യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍; സ്ഥലമെടുക്കല്‍ നടപടികള്‍ ജൂലൈയില്‍
Open in App
Home
Video
Impact Shorts
Web Stories