ശനിയാഴ്ച രാവിലെ 11 മണിയോടെ ആരംഭിച്ച രക്ഷാദൗത്യം മണിക്കൂറുകളോളം നീണ്ടുനിന്നു. ഹൈഡ്രോളിക് ലിഫ്റ്റും വലകളും ഉപയോഗിച്ചായിരുന്നു പരിശോധന. ഉദ്യോഗസ്ഥർ പില്ലറിന് മുകളിലേക്ക് കയറുന്നതിനായി മെട്രോ പാതയിലെ വൈദ്യുതി ബന്ധം 17 മിനിറ്റോളം വിച്ഛേദിക്കേണ്ടി വന്നു. ഇത് മെട്രോ സർവീസിനെ ബാധിക്കുകയും ബാനർജി റോഡിൽ ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്തു. ഇതിനിടെ ഉപയോഗിച്ചിരുന്ന ലിഫ്റ്റ് തകരാറിലായത് അല്പനേരം ആശങ്ക പടർത്തി. തുടർന്ന് രാത്രിയോടെ പുതിയ ലിഫ്റ്റ് എത്തിച്ച് ദൗത്യം തുടരുകയായിരുന്നു.
മഞ്ഞുമ്മൽ ബോയ്‌സ് സിനിമയിലെ കഥാപാത്രത്തെ ഓർമ്മിപ്പിച്ച് സമീപത്തെ ഓട്ടോക്കാരാണ് പൂച്ചയ്ക്ക് 'സുഭാഷ്' എന്ന് പേരിട്ടത്. പൂച്ച അവശനിലയിലാണെന്ന വാർത്ത പരന്നതോടെ വൻ ജനക്കൂട്ടവും മൃഗസ്നേഹികളും സ്ഥലത്ത് തടിച്ചുകൂടി. പുലർച്ചെ പൂച്ചയെ രക്ഷപ്പെടുത്തിയ വാർത്ത പുറത്തുവന്നതോടെ ആവേശത്തോടെയാണ് കൊച്ചി നഗരം പ്രതികരിച്ചത്. നിലവിൽ പൂച്ച ആനിമൽ റെസ്‌ക്യൂ ടീമിന്റെ സംരക്ഷണയിലാണ്.
advertisement
