അന്ന് മുതലാണ് കാക്കിയോടുള്ള മോഹം മിഥുന്‍റെ മനസിലും കടന്നു കൂടിയത്. തുടർന്ന് ചേർത്തല എസ്എൻ കോളജിൽ ബിഎസ്‍സി ബോട്ടണിക്കു പഠിക്കുമ്പോൾ ഒപ്പം പിഎസ് സി പരിശീലനവും തുടങ്ങി. മാരാരിക്കുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ മനോജിന്‍റെ നിർദേശം അനുസരിച്ചാണ് പൊലീസ് ടെസ്റ്റിനുള്ള പരിശീലനവും തുടങ്ങിയത്. 2018 ലെ പി എസ് സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ മിഥുന് 415-ാം റാങ്ക്. പിന്നാലെ കായികക്ഷമതാ പരീക്ഷയും പാസ്സായി. നിലവിൽ തൃശൂർ രാമവർമപുരം പൊലീസ് അക്കാദമിയില്‍ സിവിൽ പൊലീസ് ഓഫീസർ ആകാനുള്ള പരിശീലനത്തിലാണ് മിഥുൻ.
advertisement
Also Read-കേരള പൊലീസിന്‍റെ അഭിമാനമായിരുന്ന 'സെൽമ'; ഒപ്പം പ്രേംജി എന്ന പരിശീലകനും
കഞ്ഞിക്കുഴി കുന്നത്തു വീട്ടിൽ മനോഹരന്‍റെയും ഷൈലമ്മയുടെയും മകനാണ് 23കാരനായ മിഥുൻ. മകന്‍ പൊലീസായി എത്തുമ്പോൾ അച്ഛൻ മനോഹരനും ഒരു ആഗ്രഹമുണ്ട്. മകന്‍ പൊലീസായി ഇരിക്കുന്ന സ്റ്റേഷനിൽ ചായയുമായി പോകണം എന്ന ആഗ്രഹം..