വടകരയില്‍ ജയരാജന്‍ തോല്‍ക്കുമെന്ന് ബഷീര്‍ എടപ്പാൾ ഉറപ്പിച്ചുപറഞ്ഞപ്പോൾ സിപിഎം അനുഭാവിയായ അഷ്‌കര്‍ കെ എ ഇതിനെ എതിർത്തു എതിർത്തു. ഒരു ലക്ഷം രൂപയ്ക്ക് പന്തയം വെച്ചു. ഇതിനിടെ, കാസര്‍കോട് ഉണ്ണിത്താന്‍ ജയിക്കുമെന്ന് പറഞ്ഞ നിയാസ് മലബാറിയോടും അഷ്‌കര്‍ 25,000 രൂപയ്ക്ക് പന്തയം വെച്ചു. 23ന് ഫലം വന്നപ്പോൾ വടകരയിൽ ജയരാജൻ തോൽക്കുകയും കാസര്‌കോട് രാജ്മോഹൻ ഉണ്ണിത്താൻ ജയിക്കുകയും ചെയ്തു. ഇതോടെ രണ്ട് പന്തയത്തിലും അഷ്കർ തോറ്റു. പണം നൽകാൻ അഷ്കർ തയാറായി. എന്നാൽ ഈ തുക KSU പ്രവർത്തകനായ റാഫി പെരിങ്ങാലയുടെ ചികിത്സയ്ക്കായി നൽകാൻ ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു.
advertisement
ഇക്കാര്യം അറിയിച്ചുള്ള നിയാസ് മലബാറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് അഭിവാദ്യമര്‍പ്പിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. നേരത്തെ, റാഫി പെരിങ്ങാലയുടെ ചികിത്സയ്ക്ക് സഹായവുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതും ഏറെ അഭിനന്ദിക്കപ്പെട്ടിരുന്നു.
നിയാസ് മലബാറിയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം
വടകരയില്‍ ജയരാജന്‍ തോല്‍ക്കുമെന്ന് Basheer Edappal
ജയിക്കും,ബെറ്റിനുണ്ടോ എന്ന് Ashkar KA
എന്നാ ആയിക്കോട്ടെ 1 ലക്ഷം രൂപക്ക് ബെറ്റ്
*****
കാസര്‍കോഡ് ഉണ്ണിത്താന്‍ ജയിക്കുമെന്ന് ഞാന്‍
ജയിക്കില്ല, ബെറ്റിനുണ്ടോ എന്ന് പിന്നെയും അഷ്‌കര്‍
എന്നാ ആയിക്കോട്ടെ ഒരു 25000 രൂപക്ക് ബെറ്റ്
രണ്ട് ബെറ്റിലും തോറ്റ അഷ്‌കര്‍ വാക്ക് പാലിച്ചിരിക്കുന്നു. ഞങ്ങള്‍ പറഞ്ഞതനുസരിച്ച് 1,25,000 (ഒരുലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ) വൃക്ക മാറ്റിവെക്കലിന് വിധേയനാകുന്ന KSU പ്രവര്‍ത്തകന്‍ റാഫി പെരിങ്ങാല യുടെ അക്കൗന്റിലേക്ക് അയച്ചിട്ടുണ്ട് (ആദ്യ കമന്റിലുണ്ട്)
ഇനിയും എട്ട് ലക്ഷത്തോളം രൂപ ആവശ്യമുണ്ട്.ഒരു ആയിരം രൂപ ഇടാന്‍ പറ്റുന്നവര്‍ ദയവ് ചെയ്ത് കമന്റ് ബോക്‌സിലേക്ക് വരണം.