മത്സ്യത്തൊഴിലാളികൾ 20 നോട്ടിക്കൽ മൈൽ ഒഴിവാക്കി മത്സ്യ ബന്ധനം നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. പാരിസ്ഥിതിക ഭീഷണികൾ കണക്കിലെടുത്ത് കപ്പൽ അപകടത്തെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങുമായി ചര്‍ച്ചചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
കപ്പലിൽ 643 കണ്ടെയ്‌നറുകളാണുണ്ടായിരുന്നത്. ഇതിൽ 73 എണ്ണം ശൂന്യമായ കണ്ടെയ്നറുകളായിരുന്നു.13 എണ്ണത്തില്‍ കാത്സ്യം കാര്‍ബൈഡാണുണ്ടായിരുന്നത്. ഹൈഡ്രാസിൻ എന്ന പ്ലാസ്റ്റിക് ഘടകങ്ങളാണ് 43 കണ്ടെയ്നറുകളിലുണ്ടായിരുന്നത്.തടി, പഴങ്ങള്‍, തുണി എന്നിവയും കണ്ടെയ്‌നറുകളിലുണ്ട്. നൂറോളം കണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് അനുമാനം. 54 കണ്ടെയ്നർ തീരത്തടുത്തു.തിരുവനന്തപുരം തീരത്ത് ചെറിയ പ്ലാസ്റ്റിക് തരികൾ അടിഞ്ഞു കൂടിയിട്ടുണ്ട്. ഇത് മാറ്റാനുള്ള പ്രവർത്തനം ആരംഭിച്ചു. പരിസ്ഥിതി ആഘാതം ടൂറിസം നഷ്ടം എന്നിവയുടെ ചെലവ് കണക്കാക്കേണ്ടതുണ്ട്. 26-ന് അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും ഉദ്യോഗസ്ഥര്‍ അന്നുതന്നെ അന്താരാഷ്ട്രവിദഗ്ധരുമായി ചര്‍ച്ചനടത്തിയെന്നു മുഖ്യമന്ത്രി പറഞ്ഞു.
advertisement
ശനിയാഴ്ചയാണ് വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറം കടലിൽ മുങ്ങിയത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് കപ്പലിൽ നിന്ന് വീണ് ഒഴുകിനീങ്ങിയ കണ്ടെയ്നവറുകൾ അടിഞ്ഞത്. മുങ്ങിത്താഴ്ന്ന കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിൽ ബുധനാഴ്ച വൈകീട്ട് വരെ കരക്കടിഞ്ഞത് 54 എണ്ണമാണ്.ഇവ തിരിച്ചെടുത്തു. അവയിൽ അപകടകാരിയായ രാസവസ്തുക്കളില്ല.
കൊല്ലം ജില്ലയിലാണ് കൂടുതൽ കണ്ടെയ്നറുകൾ തീരത്തടിഞ്ഞത്.മിക്ക കണ്ടെയ്നറുകളും തകർന്ന നിലയിലായിരുന്നു.
