TRENDING:

Assembly Election 2021 | 'സ്പീക്കറെ അനുകൂലിച്ച് വോട്ടു ചെയ്തയാളാണ് അദ്ദേഹം; സിപിഎമ്മും രാജഗോപാലും തമ്മിൽ ധാരണ'; മുല്ലപ്പള്ളി രാമചന്ദ്രൻ

Last Updated:

യെച്ചൂരി ഒന്ന് പറയുന്നു മുഖ്യമന്ത്രി പലവട്ടം വാക്ക് മാറ്റിപറയുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ തിരുവനന്തപുരത്തുളള മന്ത്രി മറ്റൊന്ന് പറയുന്നു. അദ്ദേഹം വിലാപ കാവ്യം രചിച്ചുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഒ.രാജഗോപാലും സിപിഎമ്മും തമ്മിലുളള ധാരണയെ കുറിച്ച് പറയേണ്ട കാര്യമുണ്ടോയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നേമത്ത് കോണ്‍ഗ്രസ് പിന്തുണയോടെയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന ഒ.രാജഗോപാലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.  ശബരിമല മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ കോണ്‍ഗ്രസ് ഉദ്ദേശിച്ചിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിൽ നിലപാട് വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നതെന്നും മുല്ലപ്പളളി പറഞ്ഞു.
advertisement

സിപിഎമ്മിന്റെ നസ്പീക്കര്‍ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ വേണ്ടി തീരുമാനിച്ചപ്പോള്‍ ഒ രാജഗോപാല്‍ പറഞ്ഞത് പേരില്‍ രാമനുമുണ്ട് കൃഷ്ണനുമുണ്ട് ഇതിലപ്പുറം മറ്റൊരു സ്ഥാനാര്‍ഥിയെ കാണുന്നില്ല എന്നായിരുന്നു. അപ്പോള്‍ തന്നെ അന്തര്‍ധാര ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. സിപിഎം സ്പീക്കര്‍ സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുക, എന്നിട്ട് മതപരമായ മാനം കൊടുത്ത് ന്യായീകരിക്കുക അതാണ് രാജഗോപാല്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുല്ലപ്പളളി പറഞ്ഞു.

'സിപിഎം നേതാക്കളുടെ നിലപാടുകളിലെ വൈരുധ്യം ചൂണ്ടിക്കാണിക്കണ്ടേ. യെച്ചൂരി ഒന്ന് പറയുന്നു മുഖ്യമന്ത്രി പലവട്ടം വാക്ക് മാറ്റിപറയുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ തിരുവനന്തപുരത്തുളള മന്ത്രി മറ്റൊന്ന് പറയുന്നു. അദ്ദേഹം വിലാപ കാവ്യം രചിച്ചുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്. അദ്ദേഹം പറയുന്നു എന്റെ മനസ്സ് വേദനിക്കുന്നു, നിലപാട് തെറ്റാണ് എന്ന്. എന്താണ് ശബരിമല വിഷയത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വ്യക്തമായ നിലപാട്. അത് ഇനിയെങ്കിലും വിശദീകരിക്കണം. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുടെ നിലപാടാണോ പിണറായി വിജയന്റെ നിലപാടാണോ, മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കടകംപള്ളിയുടെ അഭിപ്രായമാണോ ശരി.' മുല്ലപ്പള്ളി ചോദിച്ചു.

advertisement

ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്ത നടപടി തെരഞ്ഞെടുപ്പ് കാലത്ത് ജനശ്രദ്ധ തിരിക്കാനുളള ഒരു അടവ് തന്ത്രമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ശബരിമലയിലെ പൊലീസ് നടപടി ഉയർത്തി പന്തളത്ത് കൂറ്റൻ ഫ്ലക്സുകൾ; അയ്യപ്പ ഭക്തരുടെ കുടുംബ സംഗമവുമായി ഹൈന്ദവ സംഘടനകള്‍

ശബരിമല കർമസമിതിയുടെ പേരിൽ ഹിന്ദുവേട്ടയെന്ന് പ്രതിപാദിക്കുന്ന കൂറ്റൻ ഫ്ലക്സുകൾ പന്തളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മറക്കരുത്, മണ്ഡലകാലത്ത് ആരായിരുന്നു നമുക്കൊപ്പം എന്ന തലക്കെട്ടും രേഖപ്പെടുത്തിയ ഫ്ലെക്സിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വിവിധ ഭാവത്തിലുള്ള ഫോട്ടോകളും ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട വാർത്തകളും നിറഞ്ഞുനിൽക്കുന്നു. കൂടാതെ പൊലീസ് ഭീകരതയിലും ഇരുമുടിക്കെട്ട് കൈവിടാതെ ശശികലയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

advertisement

ഇതിനിടെ, ശബരിമലയില്‍ ഇടതു സര്‍ക്കാര്‍ നടത്തിയ ആചാര ലംഘനത്തിനെതിരെ പ്രതികരിച്ചതിന് കേസെടുക്കപ്പെട്ട അയ്യപ്പഭക്തരുടെ കുടുംബങ്ങളുടെ സംഗമം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഹൈന്ദവ സംഘടനകൾ. ശബരിമല കര്‍മ്മസമിതി, ഹിന്ദുഐക്യവേദി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ 20 മുതല്‍ 27 വരെയാണ് അയ്യപ്പഭക്ത സംഗമങ്ങള്‍. മുഴുവന്‍ ജില്ലകളിയിലെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് സംഗമമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ് ബിജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Also Read- പുന്നപ്ര- വയലാര്‍ രക്ഷസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി

advertisement

നാമജപം നടത്തി പ്രതിഷേധിച്ച അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കിയും മര്‍ദനമുറകള്‍ അഴിച്ചുവിട്ടും ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടച്ചും പീഡിപ്പിക്കുകയായിരുന്നു. ഹൈക്കോടതി പറഞ്ഞിട്ടുപോലും അനുസരിക്കാത്ത, ക്രിമിനലുകളായ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ശബരിമലയില്‍ ഭക്തര്‍ക്കുമേല്‍ അക്രമം അഴിച്ചുവിട്ടു. 16000ത്തിലധികം കേസുകളിലായി 57,000 ത്തിലധികം ഭക്തര്‍ക്കെതിരെ ക്രിമിനല്‍ക്കുറ്റം ചുമത്തി കേസെടുത്തു. നാല് കോടിയിലധികം രൂപ പിഴയായി കെട്ടിവെച്ചതിനു ശേഷമാണ് ഭക്തര്‍ക്ക് കോടതികളില്‍ നിന്ന് ജാമ്യം ലഭിച്ചത്. മുന്‍ ഡിജിപി സെന്‍കുമാര്‍, മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്. രാധാകൃഷണന്‍, ശബരിമല കര്‍മ്മസമിതി ദേശീയ ജനറല്‍ സെകട്ടറി എസ്.ജെ.ആര്‍. കുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല  എന്നിവര്‍ക്കെതിരെ ആയിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും ഹിന്ദു ഐക്യവേദി ചൂണ്ടിക്കാട്ടി.

advertisement

Also Read- തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ബംഗാളിലെ ബിജെപി 'സ്ഥാനാർഥി'

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മാര്‍ച്ച് 20ന് വൈകിട്ട് നാലിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ അയ്യപ്പഭക്ത സംഗമത്തോടെയാണ് സംഗമങ്ങള്‍ തുടങ്ങുക. 21ന് രാവിലെ ഒന്‍പതിന് കൊല്ലം, വൈകിട്ട് നാലിന് കോട്ടയം. 22ന് രാവിലെ 10ന് ഇടുക്കി, വൈകിട്ട് നാലിന് എറണാകുളം, 23ന് രാവിലെ ഒന്‍പതിന് തൃശൂര്‍, 24ന് വൈകിട്ട് നാലിന് കോഴിക്കോട്, 25ന് രാവിലെ 10ന് വയനാട്, വൈകിട്ട് അഞ്ചിന് കണ്ണൂര്‍ 26ന് രാവിലെ 10ന് കാസര്‍കോട്, 27ന് പത്തനംതിട്ട പന്തളത്ത് അയ്യപ്പഭക്തസംഗമത്തിന്റെ സമാപന സംഗമവും നടക്കും.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | 'സ്പീക്കറെ അനുകൂലിച്ച് വോട്ടു ചെയ്തയാളാണ് അദ്ദേഹം; സിപിഎമ്മും രാജഗോപാലും തമ്മിൽ ധാരണ'; മുല്ലപ്പള്ളി രാമചന്ദ്രൻ
Advertisement
Open in App
Home
Video
Impact Shorts
Web Stories