advertisement

'പേര് പ്രഖ്യാപിച്ചത് സമ്മതമില്ലാതെ; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ബംഗാളിലെ ബിജെപി 'സ്ഥാനാർഥി'

Last Updated:

ഒരിടത്ത് നിന്നും മത്സരിക്കുന്നില്ല എന്‍റെ സമ്മതം കൂടാതെയാണ് പേര് പ്രഖ്യാപിച്ചിരിക്കുന്നത്. അതുപോലെ തന്നെ ബിജെപിയിൽ ചേരാനും  തീരുമാനിച്ചിട്ടില്ല

കൊൽക്കത്ത: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും തന്‍റെ സമ്മതമില്ലാതെയാണ് പേര് പ്രഖ്യാപിച്ചതെന്നും ആരോപിച്ച് ബിജെപി 'സ്ഥാനാര്‍ഥി'. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാളിലെ സ്ഥാനാർഥികളുടെ രണ്ടാംഘട്ട ലിസ്റ്റ് ബിജെപി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തന്‍റെ സമ്മതമില്ലാതെയാണ് പേര് പ്രഖ്യാപിച്ചതെന്ന് സ്ഥാനാര്‍ഥി പട്ടികയിലുൾപ്പെട്ട ശിഖ മിത്ര രംഗത്തെത്തിയത്. അന്തരിച്ച കോൺഗ്രസ് നേതാവ് സോമന്‍ മിത്രയുടെ ഭാര്യ കൂടിയാണ് ശിഖ.
കൊൽക്കത്തയിലെ ചൗരിംഗി മണ്ഡലത്തിലെ സ്ഥാനാർഥി ആയാണ് ബിജെപി ശിഖയുടെ പേര് പ്രഖ്യാപിച്ചത്. എന്നാൽ ഇത് തന്‍റെ അനുവാദം കൂടാതെയാണെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. 'ഞാൻ ഒരിടത്ത് നിന്നും മത്സരിക്കുന്നില്ല എന്‍റെ സമ്മതം കൂടാതെയാണ് പേര് പ്രഖ്യാപിച്ചിരിക്കുന്നത്. അതുപോലെ തന്നെ ബിജെപിയിൽ ചേരാനും  തീരുമാനിച്ചിട്ടില്ല'. ശിഖയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
തൃണമുൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയുമായി ശിഖ ഈയടുത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇവർ ബിജെപിയിൽ ചേരുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇതിനൊപ്പമാണ് സ്ഥാനാർഥി പട്ടികയും എത്തുന്നത്. ആ സാഹചര്യത്തിലാണ് വാർത്തകളും അഭ്യൂഹങ്ങളും എല്ലാം തള്ളി ശിഖയുടെ പ്രതികരണം.
advertisement
തൃണമുൽ വിട്ട് ബിജെപിയിലെത്തിയ നേതാക്കൾക്ക് സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പ്രശ്നങ്ങൾ നിലനിൽക്കുന്ന ബിജെപിക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിലാണ് ശിഖയുടെ പ്രതികൂല പ്രതികരണമെന്നാണ് വിലയിരുത്തൽ. കിട്ടിയ അവസരം മുതലെടുത്ത് പരിഹാസവുമായി തൃണമുൽ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
'രണ്ട് ആഴ്ചകൾക്കൊടുവിൽ ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതാണ് എന്നാൽ പട്ടികയില്‍ ഉൾപ്പെട്ടവര്‍ തന്നെ പറയുന്നു ഞങ്ങൾ ബിജെപിക്കായി മത്സരിക്കുന്നില്ല എന്ന്. അമിത് ഷാ കുറച്ച് ഗൃഹപാഠം ചെയ്യേണ്ട സമയമായി' എന്നാണ് തൃണമുൽ എംപി മഹുവ മോയിത്ര പരിഹാസരൂപെണ ട്വീറ്റ് ചെയ്തത്.
advertisement
advertisement
'ബംഗാൾ ഇലക്ഷനായി ബിജെപി ഓരോ തവണയും സ്ഥാനാര്‍ഥി പട്ടിക ഇറക്കുമ്പോഴും നിങ്ങൾക്ക് ഓരോ ഓംലറ്റ് ഉണ്ടാക്കാം കാരണം അത്രയും മുട്ടകൾ ആണ് അവരുടെ മുഖത്ത് വീഴുന്നത്' എന്നായിരുന്നു തൃണമുൽ മുതിർന്ന നേതാവ് ഡെറെക് ഒബ്രിയാന്‍റെ പരിഹാസം.
advertisement
കഴിഞ്ഞ ദിവസമാണ് ബിജെപി തങ്ങളുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. എട്ട് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ അഞ്ച് മുതൽ എട്ട് വരെ ഘട്ടങ്ങളിൽ ഉൾപ്പെട്ട മണ്ഡലങ്ങളിലെ 157 സ്ഥാനാർഥികളുടെ പട്ടികയായിരുന്നു പുറത്തുവിട്ടത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'പേര് പ്രഖ്യാപിച്ചത് സമ്മതമില്ലാതെ; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ബംഗാളിലെ ബിജെപി 'സ്ഥാനാർഥി'
Next Article
advertisement
തുടർഭരണം വേണ്ടെന്ന് കെ സച്ചിദാനന്ദൻ; കേരളത്തിന് നല്ലത് മുന്നണികൾ മാറിയുള്ള ഭരണം
തുടർഭരണം വേണ്ടെന്ന് കെ സച്ചിദാനന്ദൻ; കേരളത്തിന് നല്ലത് മുന്നണികൾ മാറിയുള്ള ഭരണം
  • കെ സച്ചിദാനന്ദൻ കേരളത്തിൽ തുടർഭരണം വേണ്ടെന്നും മുന്നണികൾ മാറിയുള്ള ഭരണം നല്ലതാണെന്നും പറഞ്ഞു

  • തുടർച്ചയായ ഭരണം പാർട്ടിയുടെ സ്വഭാവം ഇല്ലാതാക്കി അധികാര കേന്ദ്രീകരണത്തിലേക്ക് നയിക്കാമെന്ന് അഭിപ്രായം.

  • ജനാധിപത്യത്തിൽ കരുത്തുറ്റ പ്രതിപക്ഷം ആവശ്യമാണെന്നും, അതാണ് ജനാധിപത്യത്തെ അർഥവത്താക്കുന്നതെന്നും പറഞ്ഞു

View All
advertisement