TRENDING:

Mohammad Riyas | 'ഇത് വിവാഹമാണോ? വ്യഭിചാരമാണ്; പറയാൻ നട്ടെല്ല് വേണം' മന്ത്രി റിയാസിനെ അധിക്ഷേപിച്ച് Muslim League സെക്രട്ടറി

Last Updated:

Muslim League secretary slams Minister Mohammad Riyas in his speech draws flak | മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യഭിചാരം നടത്തുകയാണെന്നാണ് പ്രസംഗത്തിലെ വിവാദ പരാമർശം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: മുസ്ലിം ലീഗ് (Muslim League) വഖഫ് സംരക്ഷണ റാലിയില്‍ (Wakf rally) സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിയുടെ (Abdurahman Kallayi) പ്രസംഗം വിവാദത്തിൽ. മന്ത്രി പി.എ. മുഹമ്മദ് റിയാസ് (P.A. Mohammad Riyas) വ്യഭിചാരം നടത്തുകയാണെന്നാണ് പ്രസംഗം. മുഖ്യമന്ത്രിയുടെ മകള്‍ വീണയുമായുള്ള വിവാഹം ചൂണ്ടിക്കാണിച്ചാണ് വ്യഭിചാര ആരോപണം ഉന്നയിച്ചത്. റിയാസ് മുസ്ലിമായിരിക്കെ ഹിന്ദു വിഭാഗത്തില്‍പ്പെട്ട വീണയെ വിവാഹം ചെയ്തത് മതവിരുദ്ധമാണെന്ന് വ്യാഖ്യാനിച്ചാണ് അധിക്ഷേപം നടത്തിയത്.
അബ്ദുറഹ്മാന്‍ കല്ലായി
അബ്ദുറഹ്മാന്‍ കല്ലായി
advertisement

"ഡി.വൈ.എഫ്.ഐയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡണ്ട് നമ്മുടെ പുയ്യാപ്ലയാണ്. എന്റെ നാട്ടിലെ പുയ്യാപ്ലയാണ്. ആരാണെടോ ഭാര്യ. ഇത് വിവാഹമാണോ, വ്യഭിചാരമാണ്, സിന (വ്യഭിചാരത്തിന്റെ അറബി പദം) ആണ്. ഇത് പറയാന്‍ തന്റെടം വേണം. ചങ്കൂറ്റം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നാം പ്രകടിപ്പിക്കണം. പറയാനുള്ളത തന്റെടത്തോടെ പറയണം,"- ഇതാണ് അബ്ദുറഹ്മാന്‍ കല്ലായിയുടെ വിവാദ പ്രസംഗത്തിന്റെ ഒരു ഭാഗം.

സി.പി.എമ്മിലെ മുസ്ലിം നാമധാരികളായ നേതാക്കള്‍ മതവിരുദ്ധരാണെന്നും മതത്തിന്റെ വിധിവിലക്കുകള്‍ അനുസരിച്ചല്ല ജീവിക്കുന്നതെന്നും വ്യക്തമാക്കാനാണ് അബ്ദുറഹ്മാന്‍ കല്ലായി ഈ ആരോപണം ഉന്നയിച്ചത്. ഇതിന് മുമ്പ് പ്രസംഗിച്ച കെ.എം. ഷാജി ലീഗില്‍ നിന്ന് പോയാല്‍ ഇസ്ലാമില്‍ നിന്ന് പുറത്താകുമെന്ന് പ്രസംഗിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് അബ്ദുറഹ്മാന്‍ കല്ലായിയുടെ പ്രസംഗവും.

advertisement

റിയാസിനെതിരെയുള്ള അധിക്ഷേപത്തിന് പുറമെ സി.പി.എം. സ്വവര്‍ഗ്ഗ വിവാഹത്തെയും ഉഭയകക്ഷി അനുമതിയോടെയുള്ള ലൈംഗിക ബന്ധത്തെയും പിന്തുണക്കുന്നുവെന്നും ഇതും വിശ്വാസ വിരുദ്ധമാണെന്നും അബ്ദുറഹ്മാന്‍ കല്ലായി പറയുന്നുണ്ട്. ഇങ്ങിനെ ഇസ്ലാമിക വിരുദ്ധ വിശ്വാസമുള്ള സി.പി.എമ്മിലേക്ക് എങ്ങിനെയാണ് മുസ്ലിങ്ങൾ പോകുന്നതെന്ന ചോദ്യമാണ് കല്ലായി ചോദിച്ചത്.

കല്ലായിയുടെ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇടയാക്കിയത്. മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയായിരിക്കെ മതപരമായ വിശ്വാസം ഉയര്‍ത്തിക്കാട്ടി മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും അതിലെ നേതാക്കളെയും വിമര്‍ശിച്ചതാണ് വിവാദമായത്. മത വിശ്വാസത്തെ രാഷ്ട്രീയ പ്രചാരണത്തിന് ലീഗ് ഉപയോഗിക്കുന്നുവെന്ന വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യന്‍ ഭരണഘടനയും നിയമവ്യവസ്ഥയും അനുസരിച്ചാണ് റിയാസും മുഖ്യമന്ത്രിയുടെ മകള്‍ വീണയും വിവാഹിതരായത്. ഇതേ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗ് എങ്ങിനെ അതിന് വിരുദ്ധമായ പ്രചാരണം നടത്തുന്നുവെന്നാണ് ഉയരുന്ന ചോദ്യം.

advertisement

കണ്ണൂര്‍ സ്വദേശിയായ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി നേരത്തെയും വിവാദ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ് തുടങ്ങിയവര്‍ വേദിയിലിരിക്കെയായിരുന്നു അബ്ദുറഹ്മാന്‍ കല്ലായിയുടെ വിവാദ പ്രസംഗം. പാര്‍ട്ടി സെക്രട്ടറിയെ തിരുത്താന്‍ മുതിര്‍ന്ന നേതാക്കളാരും തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Mulsim League leader Abdurahman Kallayi courted controversy for harsh criticism on Minister Mohammad Riyas in his speech

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Mohammad Riyas | 'ഇത് വിവാഹമാണോ? വ്യഭിചാരമാണ്; പറയാൻ നട്ടെല്ല് വേണം' മന്ത്രി റിയാസിനെ അധിക്ഷേപിച്ച് Muslim League സെക്രട്ടറി
Open in App
Home
Video
Impact Shorts
Web Stories