ശബരിമല വികസന പദ്ധതികളുമായി ബന്ധപ്പെട്ട് കൃത്യമായ തീരുമാനങ്ങളിൽ എത്താൻ കഴിഞ്ഞില്ലെങ്കിലും, എസ്.എൻ.ഡി.പി. യോഗത്തെയും എൻ.എസ്.എസിനെയും ഒരേവേദിയിൽ അണിനിരത്താനായത് സർക്കാരിന് വലിയ രാഷ്ട്രീയ വിജയമായി വിലയിരുത്തപ്പെടുന്നു. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഒന്നാം നമ്പർ സ്റ്റേറ്റ് കാറിലാണ് വന്നിറങ്ങിയത്. വേദിയിൽ എൻ.എസ്.എസ്. വൈസ് പ്രസിഡന്റ് എം. സംഗീത് കുമാറിന്റെ സാന്നിധ്യം ഈ നേട്ടത്തിന് അടിവരയിട്ടു. ശബരിമല മാസ്റ്റർ പ്ലാനിൽ ചില അനാവശ്യ നിർമിതികൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ഭേദഗതികൾ വരുത്താനായില്ല. ആൾക്കൂട്ട നിയന്ത്രണത്തിന് നിർമിത ബുദ്ധി (AI) ഉപയോഗിക്കണമെന്നതായിരുന്നു സംഗമത്തിൽ എടുത്ത പ്രധാന തീരുമാനങ്ങളിലൊന്ന്. എല്ലാ നിർദ്ദേശങ്ങളും തുടർനടപടികളും മുന്നോട്ട് കൊണ്ടുപോകുന്നതിനായി 18 അംഗ സമിതിയെ രൂപീകരിച്ച ശേഷമാണ് അയ്യപ്പ സംഗമം പിരിഞ്ഞത്.
advertisement
