റെയിൽവേക്കായി പ്രധാന വേദിക്ക് സമീപം 500 പേർക്ക് ഇരിക്കാവുന്ന പ്രത്യേക വേദി ഒരുക്കാനാണ് തീരുമാനം. രാവിലെ 10.45 മുതല്‍ 11.20 വരെയുള്ള റെയില്‍വേയുടെ പരിപാടിയില്‍ മോദി പങ്കെടുക്കും. നാല് ട്രെയിനുകളുടെയും വിവിധ റെയില്‍വേ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കും.
തിരുവനന്തപുരത്തു നിന്ന് ആരംഭിക്കുന്ന അമൃത് ഭാരത് ട്രെയിൻ സർവീസിനുള്ള റേക്കുകളിലൊന്ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പുതിയ ട്രെയിനുകൾ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് അതേ വേദിയില്‍ ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ബിജെപി ആദ്യമായി ഭരണം നേടിയ തിരുവനന്തപുരം കോര്‍പറേഷനു വേണ്ടിയുള്ള തലസ്ഥാന വികസന പദ്ധതി പ്രഖ്യാപനം പ്രധാനമന്ത്രി ഈ ചടങ്ങില്‍ നടത്തും.
advertisement
15 മിനിറ്റ് ഇടവേളയ്ക്കു ശേഷമാണ് ബിജെപിയുടെ പൊതുസമ്മേളനം. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പഞ്ചായത്തുതല ഭാരവാഹികളാണ് യോഗത്തിനെത്തുന്നത്.
12.40ന് പ്രധാനമന്ത്രി ചെന്നൈയിലേക്കു പോകും
രാജ്യത്തെ മറ്റു നഗരങ്ങളിൽ വിജയകരമായി നടപ്പാക്കിയ വികസന പദ്ധതികൾ തിരുവനന്തപുരം നഗരത്തിന് പരിചയപ്പെടുത്താനും നടപ്പാക്കുന്നതിന് തുടക്കമിടുന്നതിനുമായി ഫെബ്രുവരിയിൽ അഞ്ചുദിവസത്തെ നഗരവികസന കോൺക്ലേവ് ബിജെപി നടപ്പാക്കും. കോർപറേഷന്റെ നേതൃത്വത്തിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. മാതൃകാ പദ്ധതികൾ നടപ്പാക്കിയ വിവിധനഗരങ്ങളിലെ മേയർമാരെയും കേന്ദ്രസർക്കാർ പ്രതിനിധികളെയും പങ്കെടുപ്പിക്കാനാണ് തീരുമാനം.ഇതിന്റെ ഭാഗമായി അടുത്ത മാസം പ്രധാനമന്ത്രി വീണ്ടും തിരുവനന്തപുരത്ത് എത്തുമെന്നാണ് സൂചന.
23ന് നടക്കുന്ന പരിപാടിക്കായി റെയില്‍വേയും ബിജെപിയും സെന്‍ട്രല്‍ സ്റ്റേഡിയമാണ് ആദ്യം പരിഗണിച്ചത്. ഇതിനായി ഇരുകൂട്ടരും സര്‍ക്കാരിനെ സമീപിച്ചെങ്കിലും 26ന് ഇവിടെ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരു പരിപാടികളും പുത്തരിക്കണ്ടത്തെ വേദിയില്‍ സംഘടിപ്പിക്കാന്‍ തീരുമാനമായത്.
Summary: Prime Minister Narendra Modi will arrive in Thiruvananthapuram on Friday. He will be in the state for about two hours
