നേതൃമാറ്റം ആവശ്യപെട്ട് ജയൻ പുത്തൻ പുരയക്കൽ യോഗത്തിൽ പരസ്യമായി വിമർശനം ഉന്നയിക്കുകയായിരുന്നു. സംസ്ഥാന പ്രസിഡൻ്റ് ടി പി പീതംബരനും മന്ത്രി എ കെ ശശീന്ദ്രനും എതിരെയായിരുന്നു പ്രതിഷേധം. രണ്ടുപേരും കൂടി പാർട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് ജയൻ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ സ്ഥിരമായി മത്സരിക്കുന്നവർ ചേർന്നു തന്നെ വീണ്ടും മത്സരിക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. യുവാക്കൾക്ക് കൂടുതൽ അവസരം നൽകണം. ഇതുവരെ മത്സരിക്കാത്ത വരെയും ഈ രംഗത്തേക്ക് കൊണ്ടുവരണം സ്ഥിരമായി മത്സരിക്കുന്നവരെ മാത്രം മുൻനിർത്തി ഇനി മുന്നോട്ടു പോകാനാകില്ലെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. ഈ രീതിയിൽ നേതൃത്വം മുന്നോട്ടു പോവുകയാണെങ്കിൽ കാപ്പൻ ഇറങ്ങിപ്പോയത് പോലെ ഇനിയും നേതാക്കളും പ്രവർത്തകരും പാർട്ടിയിൽ നിന്ന് ഇറങ്ങി പോകും. പതിനാല് ജില്ലകളിൽ നിന്നും കൊഴിഞ്ഞു പോക്ക് ഉണ്ടാകുമെന്നും ജയൻ പുത്തൻപുരയ്ക്കൽ പറഞ്ഞു.
advertisement
Also Read- Petrol Diesel Price| രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ- ഡീസൽ വില വീണ്ടും വർധിച്ചു
നേതൃത്വത്തിന്റെ കഴിവുകേടാണ് കാപ്പൻ പോകാൻ കാരണം. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല . ഈ കഴിവുകേടാണ് പാർട്ടിയെ പിളർത്തിയത് തെന്നും നേതൃയോഗത്തിൽ പരസ്യ വിമർശനം ഉയർന്നു.
അതേസമയം മാണി സി കാപ്പന്റെ പാർട്ടിയെ സംബന്ധിച്ചും യോഗത്തിൽ വിലയിരുത്തലുകൾ ഉണ്ടായി. എൻ സി പി യുടെ പേരോ പാർട്ടിയുടേ കൊടിയോ ഉപയോഗിക്കരുത്. അങ്ങനെ വന്നാൽ നിയമപരമായി നേരിടുമെന്ന് പാർട്ടി പ്രസിഡന്റ് ടി പി പീതാംബരൻ പറഞ്ഞു. കാപ്പന്റെ പാർട്ടി എൻ സി പിയെ ബാധിക്കില്ല. കാപ്പനൊപ്പം അധികം പേരില്ല. മൂന്നു സെക്രട്ടറിമാർ മാത്രമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേതൃമാറ്റം പാർട്ടിയിൽ ഉണ്ടാവില്ലെന്നും എൻ സി പി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
കണ്ണൂർ തളിപ്പറമ്പിൽ എന്‍ സി പി ബ്ലോക്ക് കമ്മിറ്റി മാണി സി കാപ്പനോടൊപ്പം
ബ്ലോക്ക് കമ്മിറ്റി ഒന്നടങ്കം എന്‍ സി പിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു. എന്‍ സി പി യുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കാനും തീരുമാനിച്ചതായി കണ്ണൂര്‍ ജില്ലാ ജനറൽ സെക്രട്ടറിമാരായ മുയ്യം ബാലകൃഷ്ണന്‍, കെ എം രാജിവന്‍, തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് സി രാമചന്ദ്രന്‍ നായര്‍, മണ്ഡലം പ്രസിഡന്റ് പി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് ട്രഷറര്‍ കെ എസ് ഹാസന്‍, കലാ സാംസ്കാരിക വിഭാഗം കണ്‍വീനര്‍ സല്‍ജിത്ത് എന്നിവര്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
English Summary- No end to problems in kerala unit of nationalist Congress party even after the exit of its MLA mani c kappan
