പ്രളയസഹായം നൽകാൻ ആളുകൾ മടിച്ചു നിന്ന സമയത്തായിരുന്നു, നൗഷാദിക്ക ദുരിതാശ്വാസ പ്രവർത്തകർക്ക് സ്വന്തം കട തുറന്ന് കൊടുത്തത്. തെരുവിൽ കച്ചവടം നടത്തിയിരുന്ന നൗഷാദ് പ്രളയം എത്തും മുൻപേ കൊച്ചി ബ്രോഡ് വേയിൽ സ്വന്തമായൊരു കട നൗഷാദ് കണ്ടു വെച്ചിരുന്നു. പുതിയ സ്റ്റോക്ക് എത്തിയതോടെയാണ് ആ കട ഉദ്ഘാടനം ചെയ്തത്.
'ഞങ്ങൾക്ക് അദ്‌ഭുതമില്ല, വാപ്പാ എന്നും ഇങ്ങനെ തന്നെ'; കേരളം നെഞ്ചേറ്റിയ നൗഷാദിന്റെ മകൾ പറയുന്നു
ഉദ്ഘാടന ദിവസം ഒരു ലക്ഷം രൂപയുടെ ചെക്കുമായി സാധനങ്ങളെടുക്കാൻ വിദേശമലയാളിയായ അഫി അഹമ്മദ് കൂടി എത്തിയതോടെ ആദ്യ വില്പനയും ഉഷാറായി. നൗഷാദിന്‍റെ നിർദ്ദേശപ്രകാരം ഇദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒരു ലക്ഷം രൂപ കൈമാറും. നൗഷാദിനെയും കുടുംബത്തെയും ഗൾഫിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.
advertisement
മൂന്ന് ഷർട്ടുകൾക്ക് ആയിരം രൂപയാണ് നൗഷാദിക്കയുടെ കടയിലെ വില. മരിക്കുംവരെ തെരുവിലെ കച്ചവടം തുടരുമെന്നും നൗഷാദ് പറഞ്ഞു.