TRENDING:

'എസ്റ്റിമേറ്റിനേക്കാൾ ടെൻഡർ തുക അധികമായി 520 കോടി അനുവദിച്ചു'; കെ ഫോണിലും അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്

Last Updated:

റോഡ് ക്യാമറയിലും കെ ഫോണിലും ഒരേരീതിയിലുള്ള അഴിമതിയാണ്‌. എല്ലാം സ്വന്തക്കാർക്ക് വേണ്ടിയുള്ള അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ്: കെ-ഫോണ്‍ പദ്ധതിയിലും അഴിമതി ആപരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് എന്ന വാഗ്ദാനവുമായി പ്രഖ്യാപിച്ച കെ ഫോണ്‍ പദ്ധതിയിൽ വൻ അഴിമതിയാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
advertisement

ഭാരത് ഇലക്ട്രോണിക്സിന് എസ്റ്റിമേറ്റിനേക്കാൾ ടെൻഡർ തുക കൂട്ടി നൽകിയെന്ന് അദ്ദേഹം ആരോപിച്ചു. 520 കോടിയാണ് എസ്റ്റിമേറ്റിനേക്കാൾ ടെൻഡർ തുക കൂട്ടി അധികമായി അനുവദിച്ചത്. അഴിമതിയിൽ എസ്ആര്‍ഐടിക്കും ബന്ധമുണ്ട്. എ ഐ ക്യാമറ അഴിമതിക്ക് സമാനമായ അഴിമതിയാണ് കെ ഫോണിലും നടന്നിരിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.

Also Read-AI ക്യാമറ കരാർ കിട്ടുമെന്ന് മുൻകൂട്ടി അറിഞ്ഞ പ്രസാഡിയോയും ട്രോയ്സും കരാറിന് മുമ്പ് തന്നെ ട്രയൽ നടത്തിയെന്ന് സൂചന

advertisement

കെ ഫോണിലും ഉപകരാർ നൽകിയത് ചട്ടങ്ങൾ ലംഘിച്ചാണ്. എസ്റ്റിമേറ്റ് തുക കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത് എം. ശിവശങ്കറാണ്.കെ. ഫോൺ അഴിമതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read-എ ഐ ക്യാമറാ വിവാദം: പ്രസാഡിയോ കമ്പനിയിൽ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിനും ബന്ധമെന്ന് രേഖകൾ

കെ ഫോൺ ഇടപാടിലും എസ്.ആർ.ഐ.ടി. കമ്പനിക്ക് ബന്ധമുണ്ട്. റോഡ് ക്യാമറയിലും കെ ഫോണിലും ഒരേരീതിയിലുള്ള അഴിമതിയാണ്‌. മുഖ്യമന്ത്രി മൗനം തുടരുന്നു. എല്ലാം സ്വന്തക്കാർക്ക് വേണ്ടിയുള്ള അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എസ്റ്റിമേറ്റിനേക്കാൾ ടെൻഡർ തുക അധികമായി 520 കോടി അനുവദിച്ചു'; കെ ഫോണിലും അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്
Open in App
Home
Video
Impact Shorts
Web Stories