AI ക്യാമറ കരാർ കിട്ടുമെന്ന് മുൻകൂട്ടി അറിഞ്ഞ പ്രസാഡിയോയും ട്രോയ്സും കരാറിന് മുമ്പ് തന്നെ ട്രയൽ നടത്തിയെന്ന് സൂചന

Last Updated:

എഐ ക്യാമറ പദ്ധതി വിവരങ്ങൾ എല്ലാം ഉപകരാറെടുത്ത പ്രസാദിയോ മുൻകൂട്ടി അറിഞ്ഞിരുന്നു.

തിരുവനന്തപുരം: എ ഐ ക്യാമറ വിവാദത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ക്യാമറ കരാർ കിട്ടുമെന്ന് പ്രസാഡിയോയും ട്രോയ്സും നേരത്തേ അറിഞ്ഞു. 2020ലാണ് കരാർ നൽകിയത്. എന്നാൽ ഇതിന് മുൻപ് തന്നെ ട്രയൽ നടത്തിയിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു.
എഐ ക്യാമറ പദ്ധതി വിവരങ്ങൾ എല്ലാം ഉപകരാറെടുത്ത പ്രസാദിയോ മുൻകൂട്ടി അറിഞ്ഞിരുന്നു. കെൽട്രോൺ എസ്ആർഐടി യുമായി കരാർ ഒപ്പിടും മുൻപ് ഉപകരാർ എടുക്കാൻ പ്രസാഡിയോ സജ്ജമായിരുന്നു. 2020 സെപ്‌റ്റംബർ 12നാണ് പ്രസാഡിയോ ഉപകരാറിൽ ഒപ്പിടുന്നത്.
Also Read-എ ഐ ക്യാമറാ വിവാദം: പ്രസാഡിയോ കമ്പനിയിൽ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിനും ബന്ധമെന്ന് രേഖകൾ
കരാർ കിട്ടുന്നതിന് മുമ്പ് തന്നെ ട്രോയിസ് കമ്പനി ട്രയൽ തുടങ്ങി. 2018 മുതൽ തന്നെ ട്രോയ്സ് കമ്പനി ക്യാമറ സ്ഥാപിച്ചതിന് തെളിവുകൾ പുറത്തുവന്നു. പ്രസാഡിയോ മുൻപരിചയം ഇല്ലാത്ത കമ്പിനി. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവ് പ്രകാശ് ബാബുവിന് ബന്ധം ഉണ്ടെന്ന ആരോപണമുള്ള കമ്പനിയാണ് പ്രസാഡിയോ.
advertisement
പ്രസാദിയോയും പ്രകാശ് ബാബുവും തമ്മിലുള്ള സാമ്പത്തിക ഇടപാട് വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച ഫിനാൻഷ്യൽ റിപ്പോർട്ടിലാണ് പ്രസാഡിയോയ്ക്ക് പ്രകാശ് ബാബുവുമായുള്ള ഇടപാടുകൾ വ്യക്തമാക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
AI ക്യാമറ കരാർ കിട്ടുമെന്ന് മുൻകൂട്ടി അറിഞ്ഞ പ്രസാഡിയോയും ട്രോയ്സും കരാറിന് മുമ്പ് തന്നെ ട്രയൽ നടത്തിയെന്ന് സൂചന
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement