കല്ലടിക്കോട് മലയിറങ്ങിവന്ന കാട്ടാനക്കൂട്ടത്തില്‍ ഒന്ന് കുട്ടിയാനയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തടിപിടിക്കാനെത്തിയ ആനയെ തളച്ചിരിക്കുകയായിരുന്നു. നാട്ടുകാരും പാപ്പാന്മാരും അറിയിച്ചതിനെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് നിന്നെത്തിയ ആര്‍.ആര്‍.ടി. സംഘമാണ് കാട്ടാനകളെ തുരത്തിയത്.
Also Read-കാട്ടുപോത്ത് ആക്രമണത്തിനെതിരെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചവർക്കെതിരെ കേസ്
മണ്ണാർക്കാട് നിന്ന് എത്തിയ ആര്‍ആര്‍ടി സംഘം പടക്കം പൊട്ടിച്ച ശേഷമാണ് കാട്ടനക്കൂട്ടം പിരിഞ്ഞ് പോയത്. ജനവാസമേഖലയിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഈ മേഖലയിൽ വന്യമൃഗ ശല്യം പൊതുവേ രൂക്ഷമാണ്. കല്ലടിക്കോട് ശിരുവാണിയില്‍ കോഴിക്കോട്- പാലക്കാട് ഹൈവേയില്‍നിന്ന് 500 മീറ്റര്‍ മാറിയാണ് സംഭവം.
advertisement
Also Read-കാട്ടു പോത്ത് 3 പേരെ കൊന്നു; കാട്ടുപന്നി 2 പേരെയും കരടി ഒരാളെയും ആക്രമിച്ചു
കോഴിക്കോട് അരീക്കോട് നിന്നുള്ള ആനയാണ് കൊളക്കാടന്‍ മഹാദേവന്‍. കൊമ്പുകൊണ്ടുള്ള കുത്തില്‍ ആനയുടെ മുന്‍കാലിനും ചെവിക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ആനയുടെ പരിക്ക് ഗുരുതരമല്ല.