അഴിമതിക്കാരൻ എന്നതിനു പുറമേ ആനുകൂല്യങ്ങൾ കൈപ്പറ്റാൻ മറ്റു പല രീതികളും സിറിയക് ജോസഫ് അവലംബിക്കാറുണ്ട് എന്ന് പിസി ജോർജ് ആരോപിക്കുന്നു. തനിക്ക് എതിര് നിൽക്കുന്ന ആൾ മുസ്ലിം മതത്തിലോ ഹിന്ദു മതത്തിലോ പെട്ട ആളാണെങ്കിൽ താൻ ഒരു പാവം ക്രിസ്ത്യാനിയാണ് എന്ന് പറഞ്ഞ് ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കും. എതിര് നിൽക്കുന്ന ആൾ ക്രിസ്ത്യാനി ആണെങ്കിൽ താൻ ഒരു പാവം ക്നാനായ ക്രിസ്ത്യാനിയാണ് എന്ന് പറഞ്ഞു ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കും. ഇത്തരത്തിൽ നിരവധി ആനുകൂല്യങ്ങൾ സിറിയക് ജോസഫ് തട്ടിയെടുത്തു എന്ന ഗുരുതരമായ ആരോപണമാണ് പിസി ജോർജ് കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചത്.
advertisement
സിറിയക് ജോസഫ് പുറപ്പെടുവിച്ച വിധികളിൽ തനിക്ക് ബഹുമാനമില്ല എന്നും പിസി ജോർജ് പറയുന്നു. കെ ടി ജലീൽ പറഞ്ഞത് അതുകൊണ്ടുതന്നെ 100% ശരിയാണ്. ഇക്കാര്യത്തിൽ കെ ടി ജലീലിനെ തന്നെ പൂർണ്ണ പിന്തുണ നൽകുകയാണ് എന്നും പിസി ജോർജ് വ്യക്തമാക്കി. അതേസമയം ആരാണ് ജസ്റ്റിസ് സിറിയക് ജോസഫിനെ ചുമക്കുന്നത് എന്ന് കെ ടി ജലീൽ മനസ്സിലാക്കണമെന്നും പിസി ജോർജ് പറയുന്നു. ഇടതുപക്ഷ സർക്കാരാണ് സിറിയക് ജോസഫിനെ പിന്തുണയ്ക്കുന്നത്.
Also read: PC George| 'പിണറായി തിരിച്ചു വന്ന ഉടൻ രാജി വെച്ച് റിയാസിനെ മുഖ്യമന്ത്രി ആക്കണം; ആ പയ്യൻ കൊള്ളാം'
കെ ടി ജലീൽ എന്തിനാണ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത് എന്നും പിസി ജോർജ് ചോദിക്കുന്നു. ഇത്തരം വിഷയങ്ങളിൽ നിലപാട് പ്രഖ്യാപിച്ച് ഇടതുപക്ഷം വിടാൻ കെ ടി ജലീൽ തയ്യാറാകണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. അങ്ങനെ വന്നാൽ കെ ടി ജലീൽ ഒപ്പം ചേർന്ന് നിന്ന് പ്രവർത്തിക്കുമെന്നും പിസി ജോർജ് പറയുന്നു.
എംജി സർവകലാശാല വൈസ് ചാൻസിലർ ആയിരുന്ന ജാൻസി ജെയിംസിന്റെ നിയമനം ആണ് കെ ടി ജലീൽ അഴിമതിയായി മുന്നോട്ടു വെച്ച ഒരു വിഷയം. അതേ ജാൻസി ജെയിംസിന്റെ മകളെ ഹൈക്കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറായി ഇടതുപക്ഷ സർക്കാർ നിയമിച്ചു എന്നും പിസി ജോർജ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം വൃത്തികേടുകൾ കാണിക്കുന്ന ഇടതുപക്ഷ സർക്കാറിനെതിരെ നിലപാടെടുക്കാൻ കെ ടി ജലീൽ എന്തുകൊണ്ടാണ് തയ്യാറാകാത്തത് എന്നും പിസി ജോർജ് ചോദിക്കുന്നു. ലോകായുക്തയെ ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കേണ്ടത് എന്നും പിസി ജോർജ് പറയുന്നു. ലോകായുക്ത വിഷയത്തിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെ പൂർണമായും തള്ളി പറയുന്നതായി പിസി ജോർജ് വ്യക്തമാക്കി. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് മരുമകൻ മുഹമ്മദ് റിയാസ് മുഖ്യമന്ത്രി ആക്കണം എന്ന് പിസി ജോർജ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.
