രണ്ടുമാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിതെന്നും ഇതിന് എലത്തൂരിലെ തീവയ്പുമായി ഏറെ സമാനതയുണ്ട്. അത് ഓടുന്ന തീവണ്ടിയായിരുന്നെങ്കില്‍ ഇത് നിര്‍ത്തിയിട്ട തീവണ്ടിയാണെന്ന വ്യത്യാസം മാത്രമെയുള്ളുവെന്ന് കൃഷ്ണദാസ് ആരോപിച്ചു. ഇതിൻറെ പരിശോധനയിൽ ഒന്നിലധികം ആളുകളുടെ സാന്നിധ്യം ഉണ്ടെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്. തുടര്‍ച്ചയായി ഉണ്ടാകുന്ന തീവയ്പ് പൊതുസമൂഹത്തിന്റെയും യാത്രക്കാരുടെ ഇടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കേരളാ പൊലീസ് പ്രാഥമകി അന്വേഷണം നടത്തിയ ശേഷം ഇത് ആസൂത്രിതമാണെന്ന് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ എന്‍ഐഎക്ക് കൈമാറണം’- കൃഷ്ണദാസ് പറഞ്ഞു.
advertisement
‘നമ്പര്‍ വണ്‍ സംസ്ഥാനമാണെന്ന് പറയുമ്പോള്‍ കേരളത്തിലാണ് ഇത്തരം സംഭവങ്ങള്‍ അടിക്കടി നടക്കുന്നത്. എല്ലാ സാഹചര്യവും അവര്‍ക്ക് അനുകൂലമാണെന്ന് തോന്നുന്നതുകൊണ്ടാണ് തീവ്രവാദസംഘടനയുടെ ആളുകള്‍ കേരളത്തിലെത്തുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവാണ്ടേത്. പൊതുസമൂഹത്തെ ഭയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം പൊതു ഇടങ്ങള്‍ ഉപയോഗിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.