യുവനടിയുടെ ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകുമെന്നാണ് പൊലീസിൽ നിന്ന് ലഭ്യമാകുന്ന വിവരം. സുപ്രീം കോടതിയില്‍ നിന്ന് അന്തിമ ഉത്തരവ് വരുന്നതിന് മുന്‍പ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയാല്‍ കേസിന്റെ പുരോഗതിയില്‍ പൊലിസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. സിദ്ദിഖിന്റെ അറസ്റ്റ് അനിവാര്യമാണെന്നും കസ്റ്റഡിയിലെടുത്ത് തന്നെ ചോദ്യം ചെയ്യണമെന്നും സുപ്രീം കോടതിയെ ബോധിപ്പിക്കുകയാണ് ലക്ഷ്യം.
Also read: Siddique: സുപ്രീംകോടതി നടൻ സിദ്ധിഖിന് മുൻകൂർ ജാമ്യം അനുവദിച്ചു
advertisement
നടൻ സ്വമേധയാ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായാലും ചോദ്യം ചെയ്യേണ്ടെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തലും അന്തിമ ഉത്തരവിന് ശേഷം മതിയെന്ന് അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ബലാത്സംഗക്കേസിൽ സുപ്രീംകോടതിയിൽ നിന്ന് താത്കാലികാശ്വാസം ലഭിച്ച സിദ്ദിഖ് പൊലീസിന്റെ ചോദ്യം ചെയ്യൽ നോട്ടീസിനായി കാത്തിരിക്കുകയാണ്.
നോട്ടീസ് ലഭിച്ചാൽ ആ നിമിഷം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനാണ് തീരുമാനം. എന്നാൽ ഇതുവരെ സിദ്ദിഖിന് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു. ഏഴ് ദിവസം ഒളിവിൽ കഴിഞ്ഞതിന് ശേഷം ചൊവ്വാഴ്ച അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയ നടൻ തുടർ നിയമനടപടികളിൽ വിശദമായ ഉപദേശം തേടിയിരുന്നു.
അഭിഭാഷകന് മുന്നിലെത്തിയ സിദ്ദിഖ് പിന്നീട് പോയത് ആലുവയിലെ വീട്ടിലേക്കാണ്. പിന്നാലെ കുടുംബാംഗങ്ങൾ ഒന്നിച്ചുള്ള പിറന്നാൾ ആഘോഷവും നടന്നു. നേരത്തേ, കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും രൂക്ഷ വിമര്‍ശനത്തോടെ കോടതി അപേക്ഷ തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്ന്, ഒളിവില്‍ പോയ നടൻ മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഇനി പരിഗണിക്കുന്നതിനു മുമ്പ് അറസ്റ്റുണ്ടായാല്‍ ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Summary: A day after Supreme Court had granted interim bail to actor Siddique in the female actor molestation case, police has decided on further interrogation process